ഭുവനേശ്വർ: ഒഡീഷയിൽ ഒരേ സ്ഥലത്ത് രണ്ട് ട്രെയിൻ അപകടമുണ്ടായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി കൈ കോർത്ത് പശ്ചിമ ബംഗാളും തമിഴ്‌നാടും. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ദുരന്തമുഖത്തേക്ക് പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരുമായി പോകുന്ന ഷാലിമാർ-കോറമണ്ഡൽ എക്സ്പ്രസ് ഇന്ന് വൈകുന്നേരം ബാലസോറിന് സമീപം ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു, പുറത്തേക്ക് പോകുന്ന ചില ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് മമത ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
ട്രെയിൻ അപകടത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ടെലിഫോൺ ആലോചന നടത്തി. തമിഴ്നാട്ടിൽ നിന്ന് ഒരു സംഘത്തെ ഉടൻ അയക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
പാളം തെറ്റിയ ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം ഗുഡ്സ് ട്രെയിനുമായി കൂട്ടി ഇടിച്ചു അപകടമുണ്ടായി. ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ പിന്നാലെ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും പാളം തെറ്റി. ബാലസോർ സ്റ്റേഷനിൽ തന്നെയാണ് ഈ അപകടവും സംഭവിച്ചത്. നേരത്തെ അപകടത്തിൽപ്പെട്ട ട്രെയിനിന്റെ കോച്ചുകളിലേക്ക് ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിക്കുകയായിരുന്നു.കോർമണ്ഡൽ എക്സ്പ്രസിന്റെ 15 ഓളം കോച്ചുകൾ പാളം തെറ്റിയിരുന്നു. ഈ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചതാണ് മൂന്നാമതൊരു ട്രെയിൻ കൂടെ അപകടത്തിൽപ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും അപകടത്തിൽപ്പെട്ടു. രണ്ട് കോച്ചുകൾ പാളം തെറ്റി മറിഞ്ഞു. രണ്ട് അപകടത്തിൽ കൂടി ഏകദേശം നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അൻപതോളം പേർ മരണപ്പെടുകയും 30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേ കൺട്രോൾ റൂം തുറന്നു. നമ്പർ:044-25330952, 044-25330953 & 04425354771
Discussion about this post