ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് 50,000 രൂപയും സഹായ ധനം നൽകും.
ഒഡീഷയിൽ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽ പെട്ടത്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ് ബാലസോർ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപം നടന്നത്. അപകടത്തിൽ 50 പേർ മരിച്ചു. 350 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചത്. അപകടത്തിൽ 50 പേർ മരിച്ചു. 350 ലേറെ പേർക്ക് പരിക്കേറ്റു.
Discussion about this post