മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴിതിയ 76 കാരി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇവർ ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിക്കുകയായിരുന്നു. ബെല്ല മോൺടോയ എന്ന വയോധികയാണ് മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെല്ല ഉച്ചയോടെയാണ് മരിച്ചത്. ഡോക്ടർമാരെത്തി ഇക്കാര്യം കുടുംബത്തെ അറിയിച്ചു. ഇതോടെ അന്ത്യകർമ്മങ്ങൾക്കായുള്ള ചടങ്ങുകൾ ആരംഭിച്ചു. ഇതിന് മുന്നോടിയായി ബെല്ലയെ പ്രത്യേകം വസ്ത്രമണിയിച്ച് ശവപ്പെട്ടിയിൽ കിടത്തി. അവിടെ കിടന്നാണ് ബെല്ല ശ്വാസമെടിക്കുന്നതായി കുടുംബം കണ്ടെത്തിയത്.
ബെല്ല ശ്വാസമെടുക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ വയോധികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പുകയായിരുന്നു. ഇവർ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. എന്നാൽ കാർഡിയോ റെസ്പിറേറ്ററി അറസ്റ്റ് എന്ന അവസ്ഥയിലൂടെയാണ് ബെല്ല കടന്നുപോയത് എന്ന് ഡോക്ടർമാർ പറഞ്ഞു. ഇത് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു. മരുന്നിനോട് പ്രതികരിക്കാതെ വന്നതോടെയാണ് ഇവർ മരിച്ചതായി സ്ഥിരീകരിച്ചത് എന്നും മുതിർന്ന ഡോക്ടർമാർ പറയുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിക്കുന്ന വൃദ്ധയുടെ ദൃശ്യങ്ങളാണ് ഇതിലുളളത്. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി വരികയാണെന്നും അമ്മയുടെ ആരോഗ്യം മെച്ചപ്പെടാൻ മാത്രമാണ് പ്രാർത്ഥിക്കുന്നത് എന്നും മകൻ ഗിൽബർ റൊഡോൾഫ് ബാൽബെറൻ മോൺടോയ പറഞ്ഞു.
Discussion about this post