ബംഗളൂരു: അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്‌റ്റേഷനിൽ മകൾ കീഴടങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസം സ്വദേശിനിയായ പ്രതി സൊനാലി സെൻ(39), അമ്മ ഭിവ പാലി, സൊനാലിയുടെ ഭർത്താവും, ഭർതൃമാതാവ് എന്നിവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അമ്മയും അമ്മായിഅമ്മയും നിരന്തരം വഴക്കിട്ടിരുന്നു. ഈ പേരും പറഞ്ഞ് സൊനാലിയും അമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. ഒടുവിൽ സഹികെട്ടാണ് അമ്മയെ കൊന്നതെന്ന് സൊനാലി പറയുന്നു. ഫിസിയോതൊറാപ്പിസ്റ്റാണ് സൊനാലി.
ഉറക്കഗുളികകൾ നൽകി തോർത്ത് കഴുത്തിൽമുറുക്കി ശ്വാസംമുട്ടിച്ചാണ് സൊനാലി അമ്മയെ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം ട്രോളി ബാഗിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ ഭയംകാരണം ഓട്ടോറിക്ഷ വിളിച്ച് ട്രോളി ബാഗുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ട്രോളി ബാഗിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം അച്ഛന്റെ ഫെയ്രിം ചെയ്ത ഫോട്ടോയും പ്രതി സൂക്ഷിച്ചിരുന്നു.സെനാലി സെന്നിനെതിരെ ഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് മിക്കോ ലേഔട്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post