ന്യൂയോർക്ക്: ശാസ്ത്ര ചിന്താഗതിയുള്ള ലോകനേതാവുമായി സമയം ചെലവഴിക്കാനു ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശാസ്ത്രജ്ഞൻ നീൽ ഡിഗ്രാസ് ടൈസൺ. ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു, ശാസ്ത്രപരമായി ചിന്തിക്കുന്ന മുൻഗണനകൾ പല ലോകനേതാക്കളുടെയും സമനില തെറ്റിയേക്കാം, എന്നാൽ പരിഹാരങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയ്ക്ക് ആകാശം അതിരുകളല്ല. ഇന്ത്യയ്ക്ക് ഇന്ന് മറ്റേത് വലിയ രാജ്യത്തേക്കാളും ഒറ്റയ്ക്ക് കൈവരിക്കാൻ സാധിക്കുന്നവയ്ക്ക് പരിധിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ഒരു ശോഭനമായ ഭാവി താൻ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ നേതാക്കളുടെ മുൻഗണനകൾ 21-ാം നൂറ്റാണ്ടിലെ പല കാര്യങ്ങളുമായി സന്തുലിതമല്ലെന്ന് ഞാൻ കരുതുന്നു. നാഗരികതയിൽ നമുക്കുള്ള എല്ലാ വെല്ലുവിളികൾക്കും പരിഹാരങ്ങൾ ശാസ്ത്രം , സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയിലെ നൂതനാശയങ്ങളിൽ നിന്നാണ് വരാൻ പോകുന്നത്. എന്നാൽ മറ്റ് ലോക നേതാക്കളിൽ നിന്ന് വിഭിന്നമായി നരേന്ദ്രമോദി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡൻറ് ജോ ബൈഡൻറെയും പ്രഥമ വനിത ജിൽ ബൈഡൻറെയും ക്ഷണപ്രകാരമാണ് നരേന്ദ്രമോദി സ്റ്റേറ്റ് വിസിറ്റ് നടത്തുന്നത്. നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി മോദി കൂടിക്കാഴ്ച നടത്തും. സംരംഭകർ, അക്കാദമിക് – ആരോഗ്യ രംഗത്തെ വിദഗ്ധർ എന്നിവരെയും സന്ദർശിക്കും.
Discussion about this post