സിംഗപ്പൂർ : അപ്പാർട്‌മെന്റിൽ വൈ-ഫൈയുടെ സ്പീഡ് കുറഞ്ഞതിന് ഉടമയെ കൊല്ലാൻ ശ്രമിച്ച് ചൈനീസ് വംശജൻ. സിംഗപ്പൂരിലാണ് സംഭവം. ലി സിൻ(30) എന്ന യുവാവാണ് കൊലപാതക ശ്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു
മെയ് 16 നായിരുന്നു സംഭവം. ഹേട്ടലിൽ ഹൗസ്‌കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു ലി സിൻ. മദ്യപിച്ചുകൊണ്ട് വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് വൈ-ഫൈ കണക്ഷൻ തടസ്സപ്പെട്ടത്. ഇതോടെ രോഷാകുലനായ ലി അപ്പാർട്‌മെന്റ് ഉടമയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് 14 സെന്റീമീറ്റർ നീളത്തിലുള്ള കത്തിയെടുത്ത് 61 കാരിയുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വയോധികയെ ബെഡിലേക്ക് വലിച്ചെറിഞ്ഞ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. നിങ്ങളുടെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
മറ്റൊരു അപ്പാർട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് ഇവരെ രക്ഷപ്പെടുത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പ്രതിയ്ക്ക് കോടതി അഞ്ച് മാസം തടവ് ശിക്ഷ വിധിച്ചു.
Discussion about this post