ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ടര വയസ്സുകാരനെ വീട്ടുകാരറിയാതെ സുന്നത്ത് നടത്തി ഡോക്ടർ മതം മാറ്റാൻ ശ്രമിച്ചതായി പരാതി. മൊഹല്ല സഞ്ജയ് നഗർ സ്വദേശികളായ ഹിന്ദു കുടുംബമാണ് ഡോ.ഖാൻ ആശുപുത്രിയിലെ ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര വയസ്സുള്ള കുട്ടി സംസാരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു രക്ഷിതാക്കൾ കുട്ടിയുമായി ആരോപണ വിധേയനായ ഡോക്ടറുടെ അടുത്ത് എത്തിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ നാക്കിൽ ചെറിയ പ്രശ്‌നമുണ്ടെന്നും ശസ്ത്രക്രിയ വഴി ഇത് പരിഹരിക്കാമെന്നും ഡോക്ടർ പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ ശസ്ത്രക്രിയയും നടത്തി. എന്നാൽ ഓപ്പറേഷൻ തിയറ്ററിൽ നിന്നും കുട്ടിയെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ സ്വകാര്യ ഭാഗത്ത് മുറിവുള്ളത് മാതാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കുടുംബം ഡോക്ടറോട് കാര്യം അന്വേഷിച്ചു. എന്നാൽ ഡോക്ടർ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ ഈ വിവരം കുടുംബം ഹിന്ദു സംഘടനാ പ്രവർത്തകരെ അറിയിച്ചു. ഇവർ എത്തി ആശുപത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. ഡോക്ടർക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ ആശുപത്രി അധികൃകർ നിയോഗിച്ചിട്ടുണ്ട്.
Discussion about this post