ജയ്പൂർ: രാജസ്ഥാനിൽ വിവാഹിതയായ ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. അലിഗഢ് സ്വദേശിയായ തയ്യബിനെതിരെയാണ് കേസ് എടുത്തത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
ശിക്കാർ സ്വദേശിനിയെയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഫ്രീഫയർ ഗെയ്മിംഗ് ആപ്പു വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ പ്രണയം നടിച്ച് യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. തുടർന്ന് യുവതിയെ പതിയെ ഇസ്ലാമിക ആചാരങ്ങൾ ഇയാൾ പഠിപ്പിക്കാൻ ആരംഭിച്ചു. ഒരിക്കൽ മുറിയ്ക്കുള്ളിൽ യുവതി നമാസ് നടത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഫോൺ പരിശോധിച്ചതിൽ നിന്നും തയ്യബുമായുള്ള ബന്ധം വ്യക്തമാകുകയായിരുന്നു.
ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെ തയ്യബ് ഒളിവിൽ പോയി. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post