ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കെല്ലാം എതിരായിരുന്നു അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയെ എതിർത്ത് ഇന്ത്യയുടെ ഭരണഘടന ശക്തിപ്പെടുത്താൻ പോരാടിയ എല്ലാ ധീരർക്കും ഈ ദിനത്തിൽ ആദരവ് അർപ്പിക്കുന്നു. ഇന്ത്യൻ ചരിത്രത്തിൽ മറക്കാൻ കഴിയാത്ത കറുത്ത ദിനങ്ങളാണ് അടിയന്തരാവസ്ഥക്കാലം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടുള്ള വെല്ലുവിളിയായിരുന്നു പ്രഖ്യാപനമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് 1977 മാർച്ച് 21 വരെ തുടർന്നു. പ്രതിപക്ഷത്തുള്ളവരും സർക്കാരിനെ എതിർക്കുന്നവരും വേട്ടയാടപ്പെട്ട കാലമായിരുന്നു ഇത്.












