ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു അപകടത്തിൽ കൊല്ലപ്പെട്ടു. യുഎസിൽ നടന്ന് കാർ അപകടത്തിലാണ് ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഭീകര നേതാവ് കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാനഡയിലെ ഖാലിസ്ഥാനി ഭീകരരെ ഇന്ത്യൻ സർക്കാർ ലക്ഷ്യംവെച്ച് കൊലപ്പെടുത്തുവെന്ന ആരോപണങ്ങൾ സിഖ് തീവ്രവാദികൾ ഉന്നയിക്കുന്നതിനിടെയാണ് പന്നുവിന്റെ ദുരൂഹ മരണം.
ഖാലിസ്ഥാനി ഭീകരരും പന്നുവിന്റെ അടുത്ത സഹായികളുമായ ഹർദീപ് സിംഗ് നിജ്ജാർ, പരംജിത് സിംഗ് പഞ്ച്വാർ എന്നിവരുടെ കൊലപാതകത്തിനും യുകെയിൽ സിഖ് തീവ്രവാദി അവതാർ സിംഗ് ഖണ്ഡയുടെ സംശയാസ്പദമായ കൊലയ്ക്കും പിന്നാലെ നിരവധി ഖാലിസ്ഥാൻ ഭീകരർ ഒളിവിൽ പോയിരുന്നു. ഇതിൽ ഗുർപത്വന്ത് സിംഗ് പന്നുവുമുണ്ടായിരുന്നു.
യുഎസിൽ താമസിക്കുകയും ‘റഫറണ്ടം ഫോർ ഖാലിസ്ഥാന്’ എന്ന പ്രചാരണം നടത്തുകയും ചെയ്യുന്ന ഗുർപത്വന്ത് സിംഗ് പന്നു ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചതിന് ശേഷം തന്റെ പ്രചരണം പോലും നിർത്തിയിരുന്നു. അതിനുശേഷം ഒരു ഓഡിയോ/വീഡിയോയും പുറത്തുവിട്ടിരുന്നില്ല. തുടർന്നാണ് പന്നുവിൻറെ മരണവാർത്ത പുറത്തുവരുന്നത്.
Discussion about this post