തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമ്മൻ സാസ്‌കാരിക കേന്ദ്രത്തിലെ ശുചുമുറിയിൽ നിന്നാണ് മൃഗശാല ജീവനക്കാർ പിടികൂടിയത്. കുറച്ചു ദിവസം മുൻപു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു വാസം. രണ്ടു ദിവസം ശക്തമായ മഴ പെയ്തതിനു പിന്നാലെ വീണ്ടും കാണാതാവുകയായിരുന്നു.
ജൂൺ മാസം പകുതിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്.തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരം മ്യൂസിയത്തിൽ എത്തിച്ച മൃഗങ്ങളെ ക്വാറന്റൈന് ശേഷം ജനങ്ങൾക്ക് കാണാനായി പുറത്തേക്കിറക്കുന്നതിനിടിയിലാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.
ഒരു ജോഡി സിംഹം, ഒരു ജോഡി ഹനുമാൻ കുരങ്ങ്, എമു എന്നിവയെയാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും മൃഗശാലാ ഡയറക്ടർ ഉൾപ്പെട്ട 13 അംഗ സംഘം തിരുപ്പതിയിൽനിന്ന് മൃഗങ്ങളെ റോഡുമാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിൽ പെൺഹനുമാൻ കുരങ്ങാണ് ചാടിപ്പോയത്.
Discussion about this post