ഡൽഹി: മതഭ്രാന്തിൽ മുങ്ങിക്കുളിച്ചവർക്ക് ഒരു ബഹുസ്വര സമൂഹത്തെ മനസ്സിലാക്കാൻ പ്രയാസമാണെന്നും ,ജമ്മു കശ്മീരിനെയും ലഡാക്കിനെയും കുറിച് പാകിസ്താൻ എന്ത് വിശ്വസിച്ചാലും ആഗ്രഹിച്ചാലും ശരി , കാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമായി എന്നും നിലനിൽക്കുമെന്ന് ഇന്ത്യ. യു എൻ സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയ്ക്കിടെയാണ് പാകിസ്താന് കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകിയത് .
കുട്ടികളെയും സായുധ സംഘട്ടനത്തെയും കുറിച്ചുള്ള സുരക്ഷാ കൗൺസിൽ ചർച്ചയ്ക്കിടെ, കുട്ടികളും സായുധ സംഘട്ടനവും സംബന്ധിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പുതിയ റിപ്പോർട്ടിൽ ഇന്ത്യയെ ഉൾപ്പെടുത്താത്തത് അപാകതയാണെന്ന് പാകിസ്താന്റെ യുഎൻ പ്രതിനിധി മുനീർ അക്രം പ്രസതാവിച്ചിരുന്നു . തുടർന്നാണ് ഇന്ത്യയുടെ യു എൻ -സ്ഥിരം പ്രതിനിധി കൂടിയായ ആശിഷ് ശർമ്മ രൂക്ഷമായ ഭാഷയിൽ പാകിസ്താന് മറുപടി നൽകിയത് .
രാഷ്ട്രീയ പ്രേരിതവും വിഷലിപ്തവുമായ പാകിസ്താന്റെ പരാമര്ശങ്ങളോട് പ്രതികരിക്കാനില്ലെന്നും ,ഇന്ത്യക്കെതിരെയുള്ള ഇത്തരം പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും, അപലപിക്കുന്നുവെന്നും ശർമ്മ വ്യക്തമാക്കി
“യു എൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ടിൽ പറഞ്ഞത് പോലെ, പാകിസ്താനിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് കൗൺസിലിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താന്റെ , ഇന്ത്യ വിരുദ്ധ പരാമര്ശമെന്നും ശർമ്മ പറഞ്ഞു.
ആഗോള ഭീകര ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ, റിക്രൂട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വർദ്ധനവിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു .
യുഎൻ സുരക്ഷാ കൗൺസിലിൽ, യുകെയുടെ അദ്ധ്യക്ഷതയിൽ ആണ് ‘കുട്ടികളും സായുധ സംഘട്ടനവും’ എന്ന വിഷയത്തിൽ ആണ് തുറന്ന സംവാദം നടന്നത് .
Discussion about this post