ഭുവനേശ്വർ: ഒഡീഷയിലെ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. റെയിൽവേ ജീവനക്കാരായ അരുൺ കുമാർ മഹന്ത, മദ് അമിർ ഖാൻ, പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് വൻ ആൾ നാശത്തിന് ഇടയാക്കിയ തീവണ്ടി ദുരന്തത്തിന് കാരണം ആയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നരഹത്യയും തെളിവ് നശിപ്പിച്ചെന്ന കുറ്റവുമാണ് ഇവരുടെ മേൽ ചുമത്തിയത്. ഉണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ച് ഇവർക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച സിഗ്നലിംഗ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് റെയിൽവേ സുരക്ഷാ കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ അറസ്റ്റ് ഉണ്ടാകുന്നത്.
Discussion about this post