ന്യൂഡൽഹി: സ്‌കൂൾ വിദ്യാഭ്യാസ നിലവാര സൂചികയിൽ ഏഴാം ഗ്രേഡ് കൊണ്ട് തൃപ്തിപ്പെട്ട് കേരളം. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സ് (പി.ജി.ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021-22 അദ്ധ്യയന വർഷത്തിലെ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. പ്രചേസ്ത-3 ഗ്രേഡിലാണ് കേരളം പട്ടികയിൽ ഇടംപിടിച്ചത്. 609.7 പോയിന്റാണ് കേരളം നേടിയത്.
ദക്ഷ് (9411000 പോയിന്റ്), ഉത്കർഷ് (881940പോയിന്റ് ), അതി ഉത്തം (821880 പോയിന്റ്), ഉത്തം (761820പോയിന്റ്), പ്രചേസ്ത-1 (701760 പോയിന്റ്) പ്രചേസ്ത-2 (641-700) എന്നിങ്ങനെയാണ് ആദ്യത്തെ ആറ് ഗ്രേഡ്. .പ്രചേസ്ത-2 (641700 പോയിന്റ്), പ്രചേസ്ത-3 (581640 പോയിന്റ്), ആകാൻഷി-1 (521580 പോയിന്റ്), ആകാൻഷി-2 (461520 പോയിന്റ്), ആകാൻഷി-3 (401460പോയിന്റ്) എന്നിങ്ങനെയാണ് തുടർന്നുള്ള ഗ്രേഡുകൾ. ഇതിൽ ഗ്രേഡ് ബിയിൽ വരുന്ന പ്രചേസ്ത-3ലാണ് കേരളം. ഈ വർഷം ഗുജറാത്ത് (599), മഹാരാഷ്ട്ര (583.2), ഡൽഹി (636.2), പുതുച്ചേരി (592.7), തമിഴ്നാട് (590.4) എന്നിവയാണ് കേരളത്തിനൊപ്പം ഏഴിലുള്ളത്. ഇവയ്ക്കും ‘പ്രചേസ്ത-3’ ആണ് ഗ്രേഡ്. എന്നാൽ ‘പ്രചേസ്ത-2’ ഗ്രേഡിൽ ചണ്ഡീഗഢും (659 പോയിന്റ്) പഞ്ചാബും (647.4) ഇടം പിടിച്ചു. അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ആകാൻഷിി-3 ഗ്രേഡിലാണ് ഈ സംസ്ഥാനങ്ങൾ.
വിദ്യാഭ്യാസ നിലവാരം, സ്‌കൂൾ പ്രവേശനത്തിനുള്ള പ്രാപ്യത, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണം, തുല്യത, അദ്ധ്യാപക പരിശീലന നിലവാരം എന്നിങ്ങനെ ആറ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടന നിലവാര സൂചിക തയ്യാറാക്കുന്നത്.
Discussion about this post