പട്‌ന: ബിഹാറിൽ 9 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. അദ്ധ്യാപകനായി ജോലി ചെയ്ത് വരുന്ന മുഹമ്മദ് ഫിറോസ് എന്നയാളാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഫീഖിനെ കൊലപ്പെടുത്തിയത്. മാംസം മുറിക്കുന്ന ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. ഇത് ഉപയോഗിച്ച് 12 തവണയിലേറെ കുട്ടിയെ മുറിവേൽപ്പിച്ചതായാണ് വിവരം.
മലിനജലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫിറോസും ഷഫീഖിന്റെ കുടുംബവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം. അയൽവാസികളായ കുടുംബത്തോട് പ്രതികാരം ചെയ്യാനായി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അടുത്തുവിളിച്ച് ആക്രമിക്കുകയായിരുന്നു. വീട്ടുകാരാണ് രക്തത്തിൽ കുളിച്ച കുട്ടിയെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഫിറോസ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.












