തിരുവനന്തപുരം: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ വിധിയ്ക്ക് പിന്നാലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ് സോഷ്യൽ മീഡിയയിലെ ചില പ്രൊഫൈലുകൾ. ഐഎസ്ആർഒയിലെ മുൻ ജീവനക്കാരനാണെന്ന് പറയുന്ന മുഹമ്മദ് എന്നയാളുടെ വർഗീയ കമന്റുകളാണ്, വലിയ വിമർശനത്തിന് കാരണമായിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ക്രൂരതയെ ന്യായീകരിച്ച്, ജോസഫ് മാഷിനെ കുറ്റപ്പെടുത്തിയാണ് ഇയാളുടെ കമന്റുകൾ അധികവും.
തല ഉണ്ടായിട്ടും കൈ മാത്രം വെട്ടിയത് വധശ്രമം അല്ല എന്നതിന്റെ പൂർണ തെളിവ് അല്ലേ?. എന്നിട്ടും പച്ചക്കള്ളം വിളിച്ച് പറയുന്ന വ്യവസ്ഥ എന്നാണ് കേസിൽ വധശ്രമം ശരിവച്ച എൻഐഎ കോടതിയെ ഇയാൾ കുറ്റപ്പെടുത്തുന്നത്. മുസ്ലീങ്ങൾക്ക് എതിരെ ആകുമ്പോൾ എന്ത് തോന്നിവാസവും ആകാം എന്ന സ്ഥിതി. ഈ ജോസഫ് മാഷ് ഒരു ക്രിസ്ത്യൻ വർഗീയ തീവ്രവാദിയാണെന്ന് അയാളെ ടിവിയിൽ കണ്ട എല്ലാവർക്കും മനസിലാവുമെന്ന് മുഹമ്മദ് പറയുന്നു.
ജോസഫ് മാഷിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ചു ആറു മാസത്തേക്കെങ്കിലും ജയിലിൽ അടയ്‌ക്കേണ്ടതായിരുന്നു. അയാൾക്ക് വെട്ട് കിട്ടിയത് സർക്കാർ അയാളെ ജയിലിൽ അക്കാത്തത് കൊണ്ട് സംഭവിച്ചത് ആണ്. കൈ വെട്ടിയത് കൊണ്ടാണല്ലോ ജോസഫിനെ പോലത്തെ സാമൂഹ്യവിരുദ്ധർ പിന്നീട് തുള്ളാതിരുന്നതെന്ന് ഇയാൾ കുറ്റപ്പെടുത്തുന്നു.മഅദനിയെ ജയിലിൽ അയച്ച നിയമം ഇടത്-വലത് ഗവൺമെന്റുകൾ, ക്രിസ്ത്യൻ ഭീകരർക്കെതിരെ ഉപാേഗിച്ച് കാണുന്നില്ലെന്ന് മുഹമ്മദ് പറയുന്നുണ്ട്. കേരള വാട്ടർ അതോറിറ്റിയിലും ജോലി ചെയ്ത ആളായാണ് ഇയാൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാ. ഈ പ്രൊഫെെൽ വ്യാജമാണെന്ന അവകാശവാദവും ഉയരുന്നുണ്ട്.
Discussion about this post