ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വെള്ളപ്പൊക്കം സംബന്ധിച്ച് ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ. വെള്ളപ്പൊക്കത്തിന്റെ കാരണം ഹത്നി കുണ്ഡിലെ വെള്ളമല്ല, കെജ്രിവാൾ സർക്കാരിന്റെ അഴിമതിയാണ്,ഇതിന് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ബിജെപി ലീഗൽ സെൽ കോ-കൺവീനർ ബൻസുരി സ്വരാജിനൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യമുനാ നദിയുടെ ശുചീകരണത്തിന് സർക്കാർ പണം ചെലവഴിക്കാത്തതാണ് നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
കഴിഞ്ഞ രണ്ട് വർഷമായി ഡൽഹിയിൽ നടന്നിട്ടില്ലാത്ത വെള്ളപ്പൊക്ക നിയന്ത്രണത്തിനും തയ്യാറെടുപ്പിനും വേണ്ടിയുള്ള അപെക്‌സ് കമ്മിറ്റി യോഗത്തെ ഉയർത്തിക്കാട്ടി, ഇക്കാര്യത്തിൽ കെജ്‌രിവാൾ ജനങ്ങളോട് ഉത്തരം പറയണമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, 2010-ൽ നുള്ളയിൽ നിർമ്മിച്ച റിവേഴ്സ് ഫ്ലോ മതിൽ തകർന്നതിനെത്തുടർന്ന് നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായതായി ബൻസുരി സ്വരാജ് അവകാശപ്പെട്ടു.
കെജ്‌രിവാൾ നിലവിലെ സാഹചര്യങ്ങൾക്കായി ഒരു ആസൂത്രണമോ തയ്യാറെടുപ്പോ നടത്തിയിട്ടില്ലെന്ന് സച്ച്‌ദേവ പറഞ്ഞു.
തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയിലേക്ക് തള്ളിവിടാൻ കേന്ദ്രത്തിലും അയൽ സംസ്ഥാനമായ ഹരിയാനയിലും ബിജെപി ഗൂഢാലോചന നടത്തിയെന്ന ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബിജെപി നേതാവിന്റെ പരാമർശം.
Discussion about this post