കൊച്ചി : സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിൽ നിർണായക ഇടപെടൽ നടത്തി ഫ്രാൻസിസ് മാർപാപ്പ. ഈ വിഷയം വിശദമായി പഠിച്ച ശേഷം പ്രശ്നം പരിഹരിക്കാൻ ആയി ഒരു പ്രതിനിധിയെ നിയോഗിച്ചിരിക്കുകയാണ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തെത്തുടർന്ന് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്തേക്ക് എത്തും.
എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമായാണ് മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് എത്തുന്നത് . തർക്കം രൂക്ഷമായതിനെ തുടർന്ന് തുടർന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക എട്ടുമാസമായി അടഞ്ഞ് കിടക്കുകയാണ്. ആർച്ച് ബിഷപ്പ് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കരുതപ്പെടുന്നു.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക് പോലും എത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് . ഈ സാഹചര്യത്തിലാണ് വിഷയം പഠിച്ച് പ്രശ്നം പരിഹരിക്കാൻ മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനും ചർച്ചകൾക്കുമായി ഓഗസ്റ്റ് നാലിനാണ് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്ത് എത്തുന്നത്.
ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നിലപാടാണ് സീറോ മലബാർ സഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനുള്ളത് . എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാനാകൂ എന്ന സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്ത് നിന്ന് നീക്കുമെന്ന മുന്നറിയിപ്പും മാർ ആൻഡ്രൂസ് താഴത്ത് നൽകിയിട്ടുണ്ട് .
Discussion about this post