ന്യൂഡൽഹി : ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പഞ്ചാബിലെ ടൺ ടരൺ ജില്ലയിൽ ഭികിവിന്ദ്-ഖൽറ ഗ്രാമത്തിലാണ് സംഭവം.
ഇന്ന് രാവിലെ നാല് മണിയോടെയാണ് പാകിസ്താനിൽ നിന്ന് അഞ്ജാതനായ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇത് കണ്ടതോടെ പിന്മാറാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പാഞ്ഞടുത്തു. ഇതോടെയാണ് ഉദ്യോഗസ്ഥർ അഞ്ജാതനെ വെടിവെച്ചിട്ടത്.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് അതിർത്തിയിൽ എത്തിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.










