ന്യൂഡൽഹി: ബിഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ പിടിയിൽ. കിഴക്കൻ ചമ്പാരയിൽ വച്ചാണ് പോപ്പുലർ ഫ്രണ്ട് ഭീകരരെ എൻഐഎ പിടികൂടിയത്. നിലവിൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ യാക്കൂബ് എന്ന സുൽത്താൻ ഉസ്മാൻ ഖാനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കിഴക്കൻ ചമ്പാരയിലെ കോളനിയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ. ഇവരിൽ നിന്ന് ഒരു ഇന്ത്യൻ നിർമ്മിത പിസ്റ്റളും കണ്ടെത്തി.
കിഴക്കൻ ചമ്പാരനിലെ ചക്കിയ ബ്ലോക്കിൽ താമസിക്കുന്ന ഷാഹിദ് റാസ, മുഹമ്മദ് കൈഫ് എന്ന ഫൈസൽ അലി എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. യാക്കൂബ് എന്ന സുൽത്താൻ ഉസ്മാൻ ഖാനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ജൂലൈ 19 ന് ജില്ലയിലെ ഗവന്ദ്ര ഗ്രാമത്തിൽ നിന്നാണ് യാക്കൂബിനെ അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും വിഷലിപ്തമായ മതപരവും സാമുദായികവുമായ അജണ്ടയും മറ്റ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നത് ഇവർ തുടർന്നിരുന്നു. കൂടാതെ 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റാനുള്ള ഗൂഢാലോചനയിൽ ഏർപ്പെടുകയും ഇതിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നത് തുടരുകയും ചെയ്തിരുന്നുവെന്നാണ് പ്രതികൾക്കെതിരായ കണ്ടെത്തെലുകൾ
Discussion about this post