ശ്രീനഗർ: ജമ്മു കശ്മീരിൽ കൂട്ടക്കുരുതിയ്ക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ പുന:രന്വേഷണം നടത്തും. 34 വർഷങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ വീണ്ടും അന്വേഷണം ഉണ്ടാകുന്നത്.
ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതകത്തിൽ ആകും ആദ്യം അന്വേഷിക്കുക. ഇതിന് ശേഷം മറ്റുള്ള കേസുകളിൽ അന്വേഷണം ആരംഭിക്കും. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം. വിവര ശേഖരണത്തിന്റെ ഭാഗമായി അറിയാവുന്ന വിവരങ്ങൾ പങ്കുവയ്ക്കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാനും അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതക കേസിലാണ് അന്വേഷണ സംഘം വിവര ശേഖരണം നടത്തുന്നത്. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
989-90 കാലഘട്ടത്തിൽ ആയിരുന്നു കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത്. 1989 ലാണ് നീലകണ്ഠ ഗഞ്ജുവിനെ കൊലപ്പെടുത്തുന്നത്. ജെകെഎൽഎഫ് ഭീകരൻ യാസിൻ മാലിക് ആയിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഭീകരൻ മക്ബൂൽ ബട്ടിനെ ഭീകരവാദ കേസിൽ ശിക്ഷിച്ചത്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
Discussion about this post