കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ യൂണിഫോിൽ പരിഷ്‌കാരം. സമഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം. ബെൽറ്റും ,ടൈയും ഷൂസും യൂണിഫോമിന്റെ ഭാഗമാകും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകർക്ക് ഉത്തരവ് അയച്ചിട്ടുണ്ട്. പുതിയ തീരുമാനം വിദ്യാർത്ഥികളിൽ ഐക്യം കൊണ്ടുവരുമെന്നും അച്ചടക്കം വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവിൽ പറഞ്ഞതിൻ പ്രകാരമല്ലാത്തവ ധരിക്കുന്നത് കുട്ടികൾക്കിടയിലെ ഏകത്വം ഇല്ലാതാക്കും. സ്‌കൂളുകളിൽ കുട്ടികൾ ഉത്തരവിലുള്ള രീതിയിലുള്ള യൂണിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനാദ്ധ്യാപകരും പ്രിൻസിപ്പാൾമാരുമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം യൂണിഫോമിൽ ഹിജാബിനെ കുറിച്ച് പരാമർശമില്ലെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിച്ചു.നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു.
അവകാശം നേടും വരെ കുട്ടികൾ ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്നും എം പി പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post