ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കേസ് എടുത്ത് പോലീസ്. പ്രിയങ്കാ വാദ്രയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ ഹാൻഡിലുകൾക്കെതിരെയാണ് കേസ് എടുത്തത്. ബിജെപി ലീഗൽ സെൽ കൺവീനർ നിമേഷ് പഥക് നൽകിയ പരാതിയിലാണ് നടപടി.
പ്രിയങ്കാ വാദ്ര, കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കമൽ നാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ വഴിയാണ് ബിജെപി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടന്നത്. ബിജെപി സർക്കാർ വൻ അഴിമതി നടത്തുന്നു എന്നായിരുന്നു പ്രചാരണം. ഇതിന് തെളിവെന്ന രീതിയിൽ ജ്ഞാനേന്ദ്ര അശ്വതി എന്ന ആളുടെ പേരിലുള്ള കത്തും പ്രചരിപ്പിച്ചിരുന്നു.
ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ നിമേഷ് പഥക് പോലീസിനെ സമീപിക്കുകയായിരുന്നു. ട്വിറ്റർ ഹാൻഡിലുകൾക്ക് പുറമേ ജ്ഞാനേന്ദ്ര അശ്വതിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇൻഡോർ പോലീസ് കമ്മീഷണറാണ് കേസ് എടുത്ത വിവരം അറിയിച്ചത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Discussion about this post