ഇസ്ലാമാബാദ്; പാകിസ്താനിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം. പഞ്ചാബ് പ്രവിശ്യയിലെ ഒരു ക്രിസ്ത്യൻ കോളനിയ്ക്ക് നേരെയാണ് തെഹ്രീകെ ഇ ലബ്ബായിക് പാകിസ്താന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. മതനിന്ദ ആരോപിച്ച് പ്രദേശത്തെ ക്രിസ്ത്യൻ പള്ളികളും വീടുകളും തച്ചു തകർക്കുകയായിരുന്നു. 5 പള്ളികൾ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ.
ഫൈസലാബാദിലെ ജരൻവാല മേഖലയിൽ ഖുർആൻ താളുകളെ ചിലർ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത്. അഞ്ച് പള്ളികളാണ് ഇവർ അഗ്നിക്കിരയാക്കിയത്. ആക്രമണത്തെ തുടർന്ന് ഏകദേശം 500 കുടുംബങ്ങൾ വീട് വിട്ട് പലായനം ചെയ്തു. ഇവരുടെ വീടുകൾ ഇസ്ലാമിസ്റ്റുകൾ കൊള്ളയടിക്കുകയും ചെയ്തു. മസ്ജിദ് ഉച്ചഭാഷിണി ഉപയോഗിച്ചാണ് ഇസ്ലാമിസ്റ്റുകളെ ആക്രമത്തിന് ആയി അണി നിരത്തിയത്. രണ്ട് ക്രിസ്ത്യൻ വിശ്വാസികൾ മതഗ്രന്ഥങ്ങളെ അവേഹളിച്ചുവെന്നാരോപിച്ചാണ് ഈ അതിക്രമം.
ജരൻവാലയിലെ പുരോഹിതരുടെ സഹായത്തോടെ സമാധാനം പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമിക്കുകയാണ്. ക്രിസ്ത്യൻ കോളനിയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ജനക്കൂട്ടത്തെ പള്ളികളിൽ കയറാൻ അനുവദിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സമയോചിതമായ ഇടപെടൽ ഉണ്ടായാൽ അക്രമം വർധിക്കുന്നത് തടയാമായിരുന്നുവെന്ന് അവർ പറഞ്ഞു
Discussion about this post