കാസർഗോഡ് : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരൻ എന്നിവരെയാണ് കാസർഗോഡ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
റവന്യൂ വകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം ലഭിച്ചയാളാണ് അരുൺ. സ്ഥലം അളന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റു നൽകാനായി അബ്ദുൽ ബഷീർ എന്ന ആളിൽ നിന്നും 3000 രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസ് പിടികൂടിയത്. ബഷീറിന്റെ സഹോദരിയുടെ ഭർത്താവിന്റെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ലീഗൽ ഹയർ സർട്ടിഫിക്കറ്റിന്റെ ആവശ്യം വന്നത്.
ലീഗൽ സർട്ടിഫിക്കറ്റിനായി ബഷീറിനോട് കൈക്കൂലി ആവശ്യപ്പെട്ടു . ഇതിനെത്തുടർന്ന് ബഷീർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഡി വൈ എസ് പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറെ പിടികൂടിയത്.
Discussion about this post