ന്യൂഡൽഹി: പ്രതിരോധ കരുത്ത് ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ തേജസ് യുദ്ധ വിമാനങ്ങൾക്ക് വാങ്ങാനുള്ള തീരുമാനവുമായി വ്യോമസേന. ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് ആയ തേജസ് മാർക് എ 1 ആണ് വാങ്ങാൻ തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി ഉടൻ കരാറിലേർപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
100 വിമാനങ്ങളാണ് പുതുതായി വാങ്ങുന്നത്. മിഗ്-21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വ്യോമസേനയുടെ നിർദ്ദേശം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് മുൻപാകെയുണ്ട്. ഇതിന് അനുമതി ലഭിച്ചാൽ ഉടൻ കരാറിലേർപ്പെടുന്ന ഘട്ടത്തിലേക്ക് വ്യോമസേന കടക്കും. അടുത്ത വർഷങ്ങൾക്കുള്ളിൽ 300 തേജസ് മാർക്ക് 1 എ വിമാനങ്ങൾ സ്വന്തമാക്കി കരുത്ത് വർദ്ധിപ്പിക്കുകയാണ് വ്യോമസേനയുടെ ലക്ഷ്യം.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച യുദ്ധ വിമാനം ആണ് തേജസ് മാർക് 1 എ. നാലാം തലമുറ യുദ്ധവിമാനമായ തേജസിൽ 65 ശതമാനം ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ കൊണ്ടാണ്. കൂടുതൽ വിമാനങ്ങൾ കൂടി നിർമ്മിക്കുന്നത് ആത്മനിർഭരതയ്ക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post