\ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. അനേകം പേരുടെ വർഷങ്ങളുടെ പരിശ്രമത്തിൻ്റെയും നൂറ് കോടിയിലധികം ജനങ്ങളുടെ പ്രാർത്ഥനയുടെയും ഫലമാണ് ഈ അപൂർവ്വ നേട്ടം. ഭാരതം ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ ഈ അഭിമാന ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ഭരത് കുമാർ. ചാന്ദ്രയാൻ 3 പ്രൊജക്ട് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഭരത് കുമാർ.
ചരൗഡയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഭരത് കുമാറിന്റെ ഈ അഭിമാനനേട്ടത്തിലേക്കുള്ള യാത്ര പ്രയാസമേറിയതായിരുന്നു. അമ്മ ച്യാക്കട നടത്തിയും അച്ഛൻ ബാങ്കിലെ സെക്യൂരിറ്റി ജോലി ചെയ്തും ലഭിക്കുന്ന തുച്ഛമായ പണം കൊണ്ടാണ് ഭരത് കുമാറിന്റെ വിദ്യാഭ്യാസം അത്രയും പൂർത്തിയായത്. സാമ്പത്തിക പരാധീനതകൾക്കിടയിലും ഊർജസ്വലതയോടെ പഠനം തുടർന്നു. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ ഫീസ് ഒഴിവാക്കി സ്‌കൂൾ പിന്തുണ നൽകി. 12-ാം ക്ലാസിൽ മികവ് പുലർത്താനും ഒടുവിൽ ഐഐടി ധന്ബാദിൽ പ്രവേശനം നേടാനും ഭരതിനായി.
എന്നിരുന്നാലും, സാമ്പത്തിക വെല്ലുവിളികൾ വീണ്ടും ഉയർന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകി റായ്പൂരിൽ നിന്നുള്ള ബിസിനസ് പ്രമുഖരായ അരുൺ ബാഗും ജിൻഡാൽ ഗ്രൂപ്പും രംഗത്തിറങ്ങിയത്. ഭരത് 98 ശതമാനം മാർക്കോടെ ഐഐടി ധൻബാദിൽ നിന്നും സ്വർണമെഡലോടെ പാസായി.
തന്റെ ഏഴാം സെമസ്റ്റർ എഞ്ചിനീയറിംഗ് പഠനത്തിനിടെ, ഭാരതിന്റെ കഴിവുകൾ ഐഎസ്ആർഒയുടെ ശ്രദ്ധ പിടിച്ചുപറ്റി. 23-ാം വയസ്സിൽ ചന്ദ്രയാൻ-3 ദൗത്യത്തിൽ സംഭാവന നൽകാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.അദ്ദേഹത്തിന്റെ കഥ ‘ചാരത്തിൽ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നുവരുന്നു’ എന്നതിന് ഉത്തമമാതൃകയാണ്. യാത്രയിൽ ഭരത് കുമാർ ഒറ്റയ്ക്കല്ല. ചെറുഗ്രാമങ്ങളിൽ നിന്നുള്ള അദ്ദേഹത്തെപ്പോലുള്ള നിരവധി വ്യക്തികൾ ഓരോ ദിവസവും പുതിയ ഇന്ത്യയെന്ന സ്വപ്നത്തെ മുന്നോട്ട് നയിക്കുന്നു
Discussion about this post