തിരുവനന്തപുരം: ആര്‍. ശങ്കറിന്റെ രാഷ്ട്രീയ ഘാതകരില്‍ ഒരാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍പോലും ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹതയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍
മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് ബി.ജെ.പി ഹൈജാക്ക് ചെയ്‌തെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണെന്നും ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
‘മരണം വരെയും കോണ്ഗ്രസ് നേതാവായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ചാദന ചടങ്ങ് ബി ജെപി ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് മര്യാദകേടാണ് എന്നാല്‍, ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് ആര്‍ ശങ്കറിന്റെ പേര് ഉച്ചരിക്കാന്‍ ധാര്‍മ്മിക അവകാശമില്ല ആര്‍ ശങ്കറിന്റെ രാഷ്ര്ടീയ ഘാതകരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി 1969 ല്‍ കോണ്ഗ്രസ് ഭിന്നിക്കുംപോള്‍ ഇന്ദിര ഗാന്ധിയോടൊപ്പം നിന്ന കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു ആര്‍ ശങ്കര്‍.
1957 ല്‍ കെ പി സി സി അദ്ധ്യക്ഷനും 1962 ല്‍ കേരള മുഖ്യമന്ത്രിയും ആയിരുന്നു . 1967 ല്‍ ചിറയന്‍കീഴ് ലോക സഭ മണ്ഡലത്തില്‍ ശങ്കര്‍ ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. 1971 ല്‍ ശങ്കറിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ചിറയന്‍കീഴ് സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൊണ്ഗ്രസിന്റെ സമ്മര്‍ദ്ദ ഫലമായാണ് കെ പി സി സി സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി ആര്‍ ശങ്കറിനെ വെട്ടി വയലാര്‍ രവിക്ക് നല്കിയത്. അന്ന് ആര്‍ ശങ്കറിന് സീറ്റ് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുകയും കേന്ദ്ര മന്ത്രിയാകുകയും ചെയ്യുമായിരുന്നു 62 വയസുള്ള ശങ്കറിനെ പ്രായത്തിന്റെ പേരില്‍ മാറ്റി എം പിയായ വയലാര്‍ രവി 78 വയസായിട്ടും എം പിയായി തുടരുന്നു കടുത്ത മാനസിക വ്യഥ മൂലമാണ് ശങ്കര്‍ 63 വയസു മാത്രം പ്രായമുള്ളപ്പോള്‍ ഹൃദയം പൊട്ടി മരിച്ചത്. കുന്നുകുഴിയില്‍ ശങ്കറിന്റെ അയാള്‍ വാസിയായിരുന്ന എനിക്ക് കുട്ടിക്കാലം മുതല്‍ ശങ്കര്‍ സാറിനെ നേരിട്ടറിയാമായിരുന്നു 1967 ല്‍ ചിറയന്‍കീഴിള്‍ ശങ്കറിന് വേണ്ടി മൈക്ക് അനൗന്‍സ്‌മെന്റ് നടത്താന്‍ ഞാന്‍ പോയിട്ടുണ്ട് 1971 ല്‍ സീറ്റ് കിട്ടാതെ വന്ന അദ്ദേഹത്തിന്റെ ദുഃഖം നേരിട്ട് മനസിലാക്കിയ ആളാണ് ഞാന്‍. കോണ്ഗ്രസ് നേതാക്കള്‍ വിസ്മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നത് ഞാനും ജി കാര്‍ത്തികേയനും മാത്രമായിരുന്നു.’
Discussion about this post