ഡെറാഡൂൺ:സൂര്യനെക്കുറിച്ച് പഠനം നടത്താനുള്ള ഭാരതത്തിൻ്റെ പ്രഥമ ദൗത്യത്തിൻ്റെ വിജയത്തിനു വേണ്ടി വിക്ഷേപണത്തിനു മുന്നോടിയായി സൂര്യനമസ്കാരം നടത്തി.ഡെറാഡൂണിലെ ഡൂൺ യോഗപീഠത്തിൽ ആയിരുന്നു പ്രത്യേക നമസ്കാരവും പ്രാർത്ഥനകളും നടന്നത്.ഗുരു ആചാര്യ ബിപിൻ ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു സൂര്യനമസ്കാരം.
ഐ എസ് ആർ ഒ ചെയർമാനും മറ്റു ശാസ്ത്രജ്ഞരും വിക്ഷേപണത്തിനു മുൻപ് ക്ഷേത്രദർശനവും നടത്തിയിരുന്നു.ആന്ധ്രാപ്രദേശിലെ സുല്ലൂർ പേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിൽ ആണ് അവർ എത്തി പ്രാർത്ഥന നടത്തിയത്.തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ആദിത്യ എൽ 1 മിഷൻ്റെ മാതൃക എത്തിച്ച ശേഷം പ്രത്യേക പൂജയും നടത്തിയിരുന്നു.
ഇന്ന് 11.50 നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് വിക്ഷേപണം നടന്നത്.പി എസ് എൽ വി- എക്സ് എൽ സി 57 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചു.1480.7 കിലോഗ്രാം ആണ് ആദിത്യയുടെ ഭാരം. ഏറ്റവും വലുതും സാങ്കേതികമായി സങ്കീർണ്ണതകൾ നിറഞ്ഞതും ആയ പേലോഡ് വിസിബിൾ എമിഷൻ കൊറോണാഗ്രാഫ് VELC ആയിരുന്നു.എങ്കിലും ആദ്യത്തെ രണ്ടു ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു.
ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചെ പോയിൻ്റിൽ എത്തുന്നതിന് നാലു മാസം സമയമെടുക്കും.ഭൂമിയിൽ നിന്ന് 15 ദശലക്ഷം കിലോമീറ്ററോളം ദൂരം ആണ് അങ്ങോട്ട് ഉള്ളത്.അതിനിടയിൽ നാലു തവണ ഭ്രമണപഥത്തെ ഉയർത്തും. സൗരപ്രവർത്തനങ്ങളെക്കുറിച്ചും സൗരവികിരണം മൂലം ഭൗമാന്തരീക്ഷത്തിൽ വരുന്ന വ്യതിയാനങ്ങളെക്കുറിച്ചും മറ്റു തടസ്സങ്ങൾ ഒന്നും കൂടാതെ പഠിക്കുന്നതിന് ഇത് സഹായകമാകും.
Discussion about this post