ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ മകൾ സേവ്യർ അലക്‌സാൻഡ്ര മസ്‌ക്, തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിംഗവ്യത്യാസത്തിനനുസരിച്ച് പേര് മാറ്റണമെന്നും ബയോളജിക്കൽ ഫാദറിൽ നിന്ന് എത്രയും പെട്ടെന്ന് വേർപിരിയണമെന്നുമായിരുന്നു മകളുടെ ആവശ്യം. മകൾ തന്റെ ലിംഗമാറ്റത്തെക്കുറിച്ച് ഒരു കുടുംബാംഗത്തിനോട് മാത്രമാണ് വെളിപ്പെടുത്തിയത് എന്നും അച്ഛൻ ഇക്കാര്യം അറിയരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നതായുമാണ് വെളിപ്പെടുത്തൽ. മസ്‌കിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഐസക്, ദി വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ‘ഇലോൺ മസ്‌ക്’ എന്ന തന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
”ഞാൻ ട്രാൻസ്‌ജെൻഡറാണ്. ഇനി എന്റെ പേര് ജെന എന്നാണ്. അച്ഛൻ ഇക്കാര്യം അറിയരുത്” എന്നാണ് മകൾ ബന്ധുവായ സ്ത്രീയോട് പറഞ്ഞത്. ഇതോടെ മകളെ മസ്‌ക് കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തി. താനുമായ മകൾ വേർപിരിയാനുള്ള കാരണം കാലിഫോർണിയയിൽ ഉള്ള മാസം 50,000 ഡോളർ ചിലവ് വരുന്ന ആ സ്‌കൂൾ ആണെന്ന് മസ്‌ക് ആരോപിച്ചു. പണക്കാരെല്ലാം ദുഷ്ടന്മാരാണെന്ന് മകളെ പറഞ്ഞുപഠിപ്പിച്ചത് സ്‌കൂൾ അധികൃതരാണെന്നും മസ്‌ക് വാദിച്ചു.
സോഷ്യലിസത്തിൽ നിന്ന് ഞൊടിയിടയിൽ മാറിക്കൊണ്ടാണ് മകൾ കമ്യൂണിസ്റ്റ്
ആയത്. പണക്കാരെല്ലാം സമൂഹത്തിന്റെ നീതിയെ ഇല്ലാതാക്കുന്നവരാണെന്നാണ് സ്‌കൂൾ അധികൃതർ മകളുടെ മനസിലേക്ക് കടത്തിവിട്ടിരിക്കുന്ന ചിന്ത എന്നും ജേർണലിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് പേര് മാറ്റിയത്. വിവിയാൻ ജെന വിൽസൺ എന്ന പേരിലാണ് മസ്‌കിന്റെ മകൾ ഇപ്പോൾ അറിയപ്പെടുന്നത്.
Discussion about this post