ന്യൂഡൽഹി: കുറഞ്ഞ സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലി റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗീതാൻഷ് ഗോയൽ എന്ന അഞ്ചുവയസുകാരൻ. പഞ്ചാബ് സ്വദേശിയായി ഈ കുരുന്നിനെ നേരിട്ട് അഭിനന്ദിക്കാനായി രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രഥമവനിത ദ്രൗപതി മുർമു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ നിന്നും പ്രശംസാപത്രവും കൈപറ്റിയിരിക്കുകയാണ് ഗീതാൻഷ്. നാല് വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം മിടുക്കൻ സ്വന്തമാക്കുന്നത്. ഒരു മിനിറ്റ് 54 സെക്കൻഡിലാണ് ഹനുമാൻ ചാലിസ പാരായണം ചെയ്തത്.രാജ്യാന്തര തലത്തിൽ മാത്രമല്ല ഗീതാൻഷിന്റെ നേട്ടം, വേൾഡ് റെക്കോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഗ്രാൻഡ് മാസ്റ്റർ ഇൻ റെക്കോർഡ് ബ്രേക്കിങ് എന്ന ടൈറ്റിലും ഹനുമാൻചാലിസ പാരായണത്തിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച വിവരം ഗീതാൻഷിൻറെ പിതാവ് വിപിൻ ഗോയൽ വെളിപ്പെടുത്തിയത്.കുടുംബം ഒന്നടങ്കം അതിയായ ആഹ്‌ളാദത്തിലാണെന്നും മകന്റെ നേട്ടത്തിൽ അഭിമാനം തോന്നുന്നുവെന്നും വിപിൻ ഗോയൽ വിശദീകരിച്ചു.
Discussion about this post