മുംബൈ: മോഹിത് റെയ്‌ന എന്ന നടനെ അറിയാത്തവരായി അധികമാരും തന്നെ കാണില്ല. മഹാദേവ്,മഹാഭാരതം സീരിയലുകളിൽ പരമശിവനായി അഭിനയിച്ച മോഹിത് റെയ്‌ന ആരാധകരുടെ ഇഷ്ടതാരമായ് വഴരെ വേഗത്തിലാണ്. മിനിസ്‌ക്രീനിലെ ഈ പ്രേക്ഷകപ്രീതി അദ്ദേഹത്തിന് വെള്ളിത്തിരയിലും നിരവധി ചിത്രങ്ങൾ നൽകി.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ജമ്മുകശ്മീരിൽ താൻ ബാല്യകാലം ചെലവഴിച്ചതിനെ കുറിച്ച് ഓർത്തെടുക്കുകയാണ് അദ്ദേഹം. എന്റെ കുട്ടിക്കാലം ആരംഭിച്ച സമയത്ത് അവിടെ ദുഷ്‌കരമായിരുന്നു. സ്‌കൂളിൽ പോകുന്നത് പോലും പേടിസ്വപ്‌നമായിരുന്നു. തിരികെ സുരക്ഷിതരായി വീട്ടിൽ എത്തുമോ എന്ന് പോലും സംശയമായിരുന്നു. സ്വന്തം സ്‌കൂൾ കൺമുന്നിൽ നിന്ന് കത്തുന്നത് കാണേണ്ടി വന്നുവെന്ന് മോഹിത് റെയ്‌ന പറയുന്നു.
അന്ന് ബാറ്റ്മാനും സൂപ്പർമാനും സൂപ്പർഹീറോകളായി കുട്ടികൾ കരുതിയപ്പോൾ തന്റെ നായകൻ കശ്മീരിലെ സൈനികരായിരുന്നുവെന്ന് താരം പറയുന്നു. അത് മനസിലുള്ളത് കൊണ്ടാണ് ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്, തന്റെ ഏറ്റവും പുതിയ ചിത്രമായ ദി ഫ്രീലാൻസർ എന്നിവയിൽ സൈനികനായി വേഷമിടാൻ ലഭിച്ച ഊർജ്ജമെന്ന് താരം കൂട്ടിച്ചേർത്തു.
എന്റെ കുട്ടിക്കാലം മുതൽ ഞാൻ സൈന്യത്തെ കണ്ടു. പട്ടാളക്കാർ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു – അതിനാൽ യൂണിഫോമിനെയും സൈന്യത്തെയും കുറിച്ച് ഞാൻ വളരെ വീരോചിതമായി കരുതി. അതുകൊണ്ടാണ് യൂണിഫോമുമായുള്ള എന്റെ ബന്ധം വലുതായത്, അതുകൊണ്ട് ചെറുതായാലും വലുതായാലും സൈനികനായി വേഷമിടാനുള്ള അവസരം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post