Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നിപ ബാധിച്ച് മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ; രോഗബാധയുടെ ഉറവിടം അജ്ഞാതം; വെല്ലുവിളിയായി നാലാം രോഗബാധ

നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്

by Brave India Desk
Sep 13, 2023, 12:47 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്ത് നിപ നാലാം ബാധയിൽ മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ. കോഴിക്കോടും വടകരയിലുമാണ് ഓരോ മരണങ്ങൾ വീതം സംഭവിച്ചിരിക്കുന്നത്. ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.

രോഗാണുവാഹകർ വവ്വാലുകളാണെങ്കിലും ഇവയിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരാനുള്ള സാദ്ധ്യത അപൂർവമാണ്. 2018ലും 2019ലും 2021ലും രോഗബാധ ഉണ്ടായപ്പോൾ പൊതുഉറവിടം ഉണ്ടായിരുന്നു. വ്യാപനം ഉണ്ടായതാകട്ടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും.

Stories you may like

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

എന്നാൽ, ഒരേ സമയം രണ്ട് ഉറവിടങ്ങൾ എന്നത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ച രണ്ട് പേരും തമ്മിൽ എന്തെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരുന്നതാണ് സാധാരണ കാണപ്പെടുന്ന രീതിയെന്ന് നിപയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദീകരിക്കുന്നു.

ഈ വർഷം രോഗം ബാധിച്ചവരിൽ ഒന്നാമത്തെയാൾ കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിലെ 47 വയസുകാരനും രണ്ടാമത്തെയാൾ വടകര ആയഞ്ചേരിയിലെ 40 വയസുകാരനുമാണ്. ഇരുവരും തമ്മിൽ സമ്പർക്കത്തിൽ വരാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെവ്വേറെ ആശുപത്രികളിലായിരുന്നു ഇരുവരും ചികിത്സ തേടിയതും. ആദ്യത്തെ മരണം നടന്നത് ഓഗസ്റ്റ് 30നും രണ്ടാമത്തേത് സെപ്റ്റംബർ 11നുമായിരുന്നു.

കാലാകാലങ്ങളായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി വരുന്ന ഒരു വൈറസ് ബാധയാണ് നിപ. കേരളത്തിലെ രോഗവാഹകർ പഴവവ്വാലുകൾ ആണെന്ന നിഗമനമുണ്ടെങ്കിലും മനുഷ്യരിലേക്ക് രോഗം പടർന്നതിന്റെ വ്യക്തമായ കാരണം ഊഹാപോഹങ്ങൾക്കപ്പുറം അജ്ഞാതമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും മൃഗങ്ങളുമായി രോഗബാധയേറ്റവർ സമ്പർക്കത്തിൽ വന്നതിന്റെ വ്യക്തമായ രൂപരേഖ ഉണ്ടെങ്കിലും, കേരളത്തിൽ അത്തരത്തിൽ ഒന്ന് നിലവിലില്ല.

സ്ഥിരമായി കോഴിക്കോട് മേഖലയിൽ രോഗബാധ ഉണ്ടാകുന്നതിന്റെ കാരണവും വ്യക്തമല്ല. രോഗാണുവിനെ വഹിക്കാൻ ശേഷിയുള്ള പഴമുണ്ണികൾ (വവ്വാലുകൾ) സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉള്ളപ്പോഴാണ് പ്രധാനമായും കോഴിക്കോട് മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗത്തെ കൃത്യമായി നേരിടണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണം വ്യക്തമായേ പറ്റൂ എന്നതാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇതിന് അനുമാനങ്ങൾക്ക് അപ്പുറത്തേക്ക് നമുക്ക് പോയേ മതിയാകൂവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: kozhikkodeNipah
Share10TweetSendShare

Latest stories from this section

എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്കു നോക്കാൻ പറ്റില്ല:ആഞ്ഞടിച്ച് ശിവൻകുട്ടി

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

Discussion about this post

Latest News

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

ആദ്യം ഊർജ്ജം അതാണ് മുൻഗണന; നാറ്റോയുടെ മുന്നറിയിപ്പ് തള്ളി ഇന്ത്യ

ബംഗ്ലാദേശിൽ റിക്രൂട്ട്‌മെന്റ് ശക്തമാക്കി പാകിസ്താൻ താലിബാൻ: ഇന്ത്യയ്ക്കും ആശങ്ക

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എന്തായിരുന്നു രാമായണ രചനയുടെ പശ്ചാത്തലം?ഓരോ ശ്ലോകവും ഒരു മുത്തുപോലെ!

തള്ള് മാത്രമായിരുന്നു അല്ലേ…’ ഒളിമ്പിക്‌സ് സ്വർണത്തിന് പിന്നാലെ നൽകിയതെല്ലാം വ്യാജവാഗ്ദാനങ്ങൾ; പറ്റിക്കപ്പെട്ടുവെന്ന് പാക് താരം

ഒരു ഓവറിൽ എറിഞ്ഞ 17 പന്തുകൾ മുതൽ ഇൻസമാമിന്റെ ബോളിങ് റെക്കോഡ് വരെ, വെറൈറ്റി നേട്ടങ്ങൾ നോക്കാം

പ്ലീസ്..വെറും ഏഴ് ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കി നോക്കൂ,,,ഗുണങ്ങൾ അനുഭവിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies