Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നിപ ബാധിച്ച് മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ; രോഗബാധയുടെ ഉറവിടം അജ്ഞാതം; വെല്ലുവിളിയായി നാലാം രോഗബാധ

നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്

by Brave India Desk
Sep 13, 2023, 12:47 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്ത് നിപ നാലാം ബാധയിൽ മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ. കോഴിക്കോടും വടകരയിലുമാണ് ഓരോ മരണങ്ങൾ വീതം സംഭവിച്ചിരിക്കുന്നത്. ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.

രോഗാണുവാഹകർ വവ്വാലുകളാണെങ്കിലും ഇവയിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരാനുള്ള സാദ്ധ്യത അപൂർവമാണ്. 2018ലും 2019ലും 2021ലും രോഗബാധ ഉണ്ടായപ്പോൾ പൊതുഉറവിടം ഉണ്ടായിരുന്നു. വ്യാപനം ഉണ്ടായതാകട്ടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും.

Stories you may like

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

എന്നാൽ, ഒരേ സമയം രണ്ട് ഉറവിടങ്ങൾ എന്നത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ച രണ്ട് പേരും തമ്മിൽ എന്തെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരുന്നതാണ് സാധാരണ കാണപ്പെടുന്ന രീതിയെന്ന് നിപയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദീകരിക്കുന്നു.

ഈ വർഷം രോഗം ബാധിച്ചവരിൽ ഒന്നാമത്തെയാൾ കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിലെ 47 വയസുകാരനും രണ്ടാമത്തെയാൾ വടകര ആയഞ്ചേരിയിലെ 40 വയസുകാരനുമാണ്. ഇരുവരും തമ്മിൽ സമ്പർക്കത്തിൽ വരാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെവ്വേറെ ആശുപത്രികളിലായിരുന്നു ഇരുവരും ചികിത്സ തേടിയതും. ആദ്യത്തെ മരണം നടന്നത് ഓഗസ്റ്റ് 30നും രണ്ടാമത്തേത് സെപ്റ്റംബർ 11നുമായിരുന്നു.

കാലാകാലങ്ങളായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി വരുന്ന ഒരു വൈറസ് ബാധയാണ് നിപ. കേരളത്തിലെ രോഗവാഹകർ പഴവവ്വാലുകൾ ആണെന്ന നിഗമനമുണ്ടെങ്കിലും മനുഷ്യരിലേക്ക് രോഗം പടർന്നതിന്റെ വ്യക്തമായ കാരണം ഊഹാപോഹങ്ങൾക്കപ്പുറം അജ്ഞാതമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും മൃഗങ്ങളുമായി രോഗബാധയേറ്റവർ സമ്പർക്കത്തിൽ വന്നതിന്റെ വ്യക്തമായ രൂപരേഖ ഉണ്ടെങ്കിലും, കേരളത്തിൽ അത്തരത്തിൽ ഒന്ന് നിലവിലില്ല.

സ്ഥിരമായി കോഴിക്കോട് മേഖലയിൽ രോഗബാധ ഉണ്ടാകുന്നതിന്റെ കാരണവും വ്യക്തമല്ല. രോഗാണുവിനെ വഹിക്കാൻ ശേഷിയുള്ള പഴമുണ്ണികൾ (വവ്വാലുകൾ) സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉള്ളപ്പോഴാണ് പ്രധാനമായും കോഴിക്കോട് മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗത്തെ കൃത്യമായി നേരിടണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണം വ്യക്തമായേ പറ്റൂ എന്നതാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇതിന് അനുമാനങ്ങൾക്ക് അപ്പുറത്തേക്ക് നമുക്ക് പോയേ മതിയാകൂവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: kozhikkodeNipah
Share10TweetSendShare

Latest stories from this section

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഞാൻ മരിച്ചാൽ ഉത്തരവാദി ബാലയും കുടുംബവും: ആശുപത്രി കിടക്കയിൽ നിന്ന് മുൻ പങ്കാളി എലിസബത്ത്

Discussion about this post

Latest News

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

സച്ചിൻ ടെണ്ടുൽക്കറുടെ മുൻ എതിരാളി ഇപ്പോൾ ലണ്ടനിൽ ചിത്രകാരൻ, ക്രിക്കറ്റ് കളിച്ചതിനേക്കാൾ കൂടുതൽ പണം ഇപ്പോൾ സമ്പാദിക്കുന്നു; എങ്ങനെ മറക്കും ഈ താരത്തെ

ബുംറയെ പരിക്കേൽക്കപ്പിക്കാനുള്ള ചർച്ചകൾ ഇംഗ്ലണ്ട് ക്യാമ്പിൽ നടന്നു, അതുകൊണ്ട് അവർക്ക് രണ്ട് ലാഭം; ഗുരുതര ആരോപണവുമായി മുഹമ്മദ് കൈഫ്; പറഞ്ഞത് ഇങ്ങനെ

അലാസ്‌കയിൽ വൻ ഭൂചലനം:7.3 തീവ്രത,സുനാമി മുന്നറിയിപ്പ്

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies