Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിപ ബാധിച്ച് മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ; രോഗബാധയുടെ ഉറവിടം അജ്ഞാതം; വെല്ലുവിളിയായി നാലാം രോഗബാധ

നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്

by Brave India Desk
Sep 13, 2023, 12:47 pm IST
in Kerala, Health
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്ത് നിപ നാലാം ബാധയിൽ മരിച്ച രണ്ട് പേരും പരസ്പരം സമ്പർക്കത്തിൽ വരാത്തവർ. കോഴിക്കോടും വടകരയിലുമാണ് ഓരോ മരണങ്ങൾ വീതം സംഭവിച്ചിരിക്കുന്നത്. ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. നാലാം രോഗബാധയിൽ ഒന്നിലധികം ഉറവിടങ്ങളുണ്ടോ എന്ന ആശങ്കയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നത്.

രോഗാണുവാഹകർ വവ്വാലുകളാണെങ്കിലും ഇവയിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരാനുള്ള സാദ്ധ്യത അപൂർവമാണ്. 2018ലും 2019ലും 2021ലും രോഗബാധ ഉണ്ടായപ്പോൾ പൊതുഉറവിടം ഉണ്ടായിരുന്നു. വ്യാപനം ഉണ്ടായതാകട്ടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

എന്നാൽ, ഒരേ സമയം രണ്ട് ഉറവിടങ്ങൾ എന്നത് വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ച രണ്ട് പേരും തമ്മിൽ എന്തെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വരുന്നതാണ് സാധാരണ കാണപ്പെടുന്ന രീതിയെന്ന് നിപയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദീകരിക്കുന്നു.

ഈ വർഷം രോഗം ബാധിച്ചവരിൽ ഒന്നാമത്തെയാൾ കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിലെ 47 വയസുകാരനും രണ്ടാമത്തെയാൾ വടകര ആയഞ്ചേരിയിലെ 40 വയസുകാരനുമാണ്. ഇരുവരും തമ്മിൽ സമ്പർക്കത്തിൽ വരാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെവ്വേറെ ആശുപത്രികളിലായിരുന്നു ഇരുവരും ചികിത്സ തേടിയതും. ആദ്യത്തെ മരണം നടന്നത് ഓഗസ്റ്റ് 30നും രണ്ടാമത്തേത് സെപ്റ്റംബർ 11നുമായിരുന്നു.

കാലാകാലങ്ങളായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കി വരുന്ന ഒരു വൈറസ് ബാധയാണ് നിപ. കേരളത്തിലെ രോഗവാഹകർ പഴവവ്വാലുകൾ ആണെന്ന നിഗമനമുണ്ടെങ്കിലും മനുഷ്യരിലേക്ക് രോഗം പടർന്നതിന്റെ വ്യക്തമായ കാരണം ഊഹാപോഹങ്ങൾക്കപ്പുറം അജ്ഞാതമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും മൃഗങ്ങളുമായി രോഗബാധയേറ്റവർ സമ്പർക്കത്തിൽ വന്നതിന്റെ വ്യക്തമായ രൂപരേഖ ഉണ്ടെങ്കിലും, കേരളത്തിൽ അത്തരത്തിൽ ഒന്ന് നിലവിലില്ല.

സ്ഥിരമായി കോഴിക്കോട് മേഖലയിൽ രോഗബാധ ഉണ്ടാകുന്നതിന്റെ കാരണവും വ്യക്തമല്ല. രോഗാണുവിനെ വഹിക്കാൻ ശേഷിയുള്ള പഴമുണ്ണികൾ (വവ്വാലുകൾ) സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഉള്ളപ്പോഴാണ് പ്രധാനമായും കോഴിക്കോട് മാത്രം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗത്തെ കൃത്യമായി നേരിടണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണം വ്യക്തമായേ പറ്റൂ എന്നതാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. ഇതിന് അനുമാനങ്ങൾക്ക് അപ്പുറത്തേക്ക് നമുക്ക് പോയേ മതിയാകൂവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: kozhikkodeNipah
Share6
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies