തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് പരിപാടിയിൽ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്ന പരാമർശം നടത്തിയതിനെതിരെ ആണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചത്. ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളാമായിരുന്നു. പറഞ്ഞത് കമ്യൂണിസ്റ്റുകാരനായ അലൻസിയറായിപ്പോയെന്ന് ഹരീഷ് പേരടി പരിഹസിച്ചു. അലൻസിയർക്ക് മനോരോഗം മൂർച്ഛിച്ചതാണെന്നും പേരടി തുറന്നടിച്ചു.
പ്രത്യേക ജൂറി പരാമർശത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷമായിരുന്നു അലൻസിയറിന്റെ വിവാദ പരാമർശം. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുമ്പോൾ ആൺ കരുത്തുള്ള ശില്പം വേണമെന്നുമാണ് അലൻസിയർ പറഞ്ഞത്. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയർ പറഞ്ഞിരുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്..
ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് …അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്..
Discussion about this post