Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

by Brave India Desk
Sep 19, 2023, 01:50 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി പാർട്ടി അദ്ധ്യക്ഷയായിരുന്ന സമയത്തും കോൺഗ്രസ് ഇതിൽ കാര്യമായ പരിശ്രമങ്ങൾ നടത്തിയിരുന്നില്ല.

1998 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് 33 ശതമാനം വനിതാസംവരണമെന്ന നിർദ്ദേശം പ്രഖ്യാപിച്ചത്. അതിന് മുൻപ് 1996 ൽ ദേവഗൗഡ നേതൃത്വം നൽകിയ സർക്കാർ 81 ാം ഭേദഗതി ബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാജ്‌പേയിയുടെ പ്രഖ്യാപനം. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. പന്ത്രണ്ടാം ലോക്‌സഭയിൽ ബില്ല് നിയമമാക്കാൻ വാജ്‌പേയിയുടെ നേതൃത്വത്തിൽ നിരന്തരം പരിശ്രമിച്ചെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.

Stories you may like

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

പിന്നീട് 1999 ലും 2002 ലും 2003 ലുമൊക്കെ ബില്ല് വീണ്ടും അവതരിപ്പിച്ച് പാസാക്കാൻ വാജ്‌പേയി സർക്കാർ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ഫലം കണ്ടില്ല. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2008 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ബില്ല് വീണ്ടും പൊടി തട്ടിയെടുത്തു. 2008 മെയ് ആറിന് രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് മെയ് 9 ന് സ്റ്റാൻഡിങ് സമിതിക്ക് വിട്ടു.

2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ല് അംഗീകരിച്ചു. തുടർന്ന് മാർച്ച് 9 ന് രാജ്യസഭ 186 -1 എന്ന നിലയിൽ ബില്ല് വോട്ടിനിട്ട് പാസാക്കി. പിന്നീട് 2014 വരെ യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിലും ബില്ലിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.

വനിതകൾക്ക് ജാതി അടിസ്ഥാനമാക്കിയുളള സംവരണമാണ് വേണ്ടതെന്ന നിലപാടിൽ ആർജെഡിയും സമാജ് വാദി പാർട്ടിയും ഉൾപ്പെടെ ബില്ലിനെ എതിർത്തിരുന്നു. പഞ്ചായത്തുകളിൽ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് 1992 ൽ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ചിരുന്നു. തദ്ദേശ ഭരണസംവിധാനത്തിലെ നേതൃനിരയിലേക്ക് ഇതിലൂടെ 14.5 ലക്ഷം വനിതകളാണ് ഉയർന്നുവന്നത്. ഇന്ന് ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങൾ വനിതാ സംവരണം 50 ശതമാനമാക്കുന്നതിലേക്ക് എത്തി.

പതിനേഴാം ലോക്‌സഭയിൽ പരമാവധി 82 വനിതാ എംപിമാരാണുളളത്. ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്റെ 15.21 ശതമാനം വരുമിത്. 2022 ലെ കണക്ക് പ്രകാരം രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം 14 ശതമാനമാണ്. 2014 ലെ 16 ാം ലോക്‌സഭയിൽ 68 വനിതാ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ വനിതാ നേതാക്കളുടെ കടന്നുവരവിനാകും ബില്ല് നിയമമാകുന്നതോടെ വഴി തെളിയുക.

Tags: atal bihari vajpayeewomen reservation billAB Vajpayeeലോക്‌സഭParliament Women Billവനിതാസംവരണ ബിൽഅടൽ ബിഹാരി വാജ്‌പേയി
Share1TweetSendShare

Latest stories from this section

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies