Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

by Brave India Desk
Sep 19, 2023, 01:50 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി പാർട്ടി അദ്ധ്യക്ഷയായിരുന്ന സമയത്തും കോൺഗ്രസ് ഇതിൽ കാര്യമായ പരിശ്രമങ്ങൾ നടത്തിയിരുന്നില്ല.

1998 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് 33 ശതമാനം വനിതാസംവരണമെന്ന നിർദ്ദേശം പ്രഖ്യാപിച്ചത്. അതിന് മുൻപ് 1996 ൽ ദേവഗൗഡ നേതൃത്വം നൽകിയ സർക്കാർ 81 ാം ഭേദഗതി ബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാജ്‌പേയിയുടെ പ്രഖ്യാപനം. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. പന്ത്രണ്ടാം ലോക്‌സഭയിൽ ബില്ല് നിയമമാക്കാൻ വാജ്‌പേയിയുടെ നേതൃത്വത്തിൽ നിരന്തരം പരിശ്രമിച്ചെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.

Stories you may like

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

പിന്നീട് 1999 ലും 2002 ലും 2003 ലുമൊക്കെ ബില്ല് വീണ്ടും അവതരിപ്പിച്ച് പാസാക്കാൻ വാജ്‌പേയി സർക്കാർ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ഫലം കണ്ടില്ല. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2008 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ബില്ല് വീണ്ടും പൊടി തട്ടിയെടുത്തു. 2008 മെയ് ആറിന് രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് മെയ് 9 ന് സ്റ്റാൻഡിങ് സമിതിക്ക് വിട്ടു.

2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ല് അംഗീകരിച്ചു. തുടർന്ന് മാർച്ച് 9 ന് രാജ്യസഭ 186 -1 എന്ന നിലയിൽ ബില്ല് വോട്ടിനിട്ട് പാസാക്കി. പിന്നീട് 2014 വരെ യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിലും ബില്ലിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.

വനിതകൾക്ക് ജാതി അടിസ്ഥാനമാക്കിയുളള സംവരണമാണ് വേണ്ടതെന്ന നിലപാടിൽ ആർജെഡിയും സമാജ് വാദി പാർട്ടിയും ഉൾപ്പെടെ ബില്ലിനെ എതിർത്തിരുന്നു. പഞ്ചായത്തുകളിൽ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് 1992 ൽ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ചിരുന്നു. തദ്ദേശ ഭരണസംവിധാനത്തിലെ നേതൃനിരയിലേക്ക് ഇതിലൂടെ 14.5 ലക്ഷം വനിതകളാണ് ഉയർന്നുവന്നത്. ഇന്ന് ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങൾ വനിതാ സംവരണം 50 ശതമാനമാക്കുന്നതിലേക്ക് എത്തി.

പതിനേഴാം ലോക്‌സഭയിൽ പരമാവധി 82 വനിതാ എംപിമാരാണുളളത്. ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്റെ 15.21 ശതമാനം വരുമിത്. 2022 ലെ കണക്ക് പ്രകാരം രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം 14 ശതമാനമാണ്. 2014 ലെ 16 ാം ലോക്‌സഭയിൽ 68 വനിതാ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ വനിതാ നേതാക്കളുടെ കടന്നുവരവിനാകും ബില്ല് നിയമമാകുന്നതോടെ വഴി തെളിയുക.

Tags: അടൽ ബിഹാരി വാജ്‌പേയിatal bihari vajpayeewomen reservation billAB Vajpayeeലോക്‌സഭParliament Women Billവനിതാസംവരണ ബിൽ
Share1
Tweet
SendShare

Latest stories from this section

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

Latest News

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies