Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

by Brave India Desk
Sep 19, 2023, 01:50 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി പാർട്ടി അദ്ധ്യക്ഷയായിരുന്ന സമയത്തും കോൺഗ്രസ് ഇതിൽ കാര്യമായ പരിശ്രമങ്ങൾ നടത്തിയിരുന്നില്ല.

1998 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് 33 ശതമാനം വനിതാസംവരണമെന്ന നിർദ്ദേശം പ്രഖ്യാപിച്ചത്. അതിന് മുൻപ് 1996 ൽ ദേവഗൗഡ നേതൃത്വം നൽകിയ സർക്കാർ 81 ാം ഭേദഗതി ബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാജ്‌പേയിയുടെ പ്രഖ്യാപനം. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. പന്ത്രണ്ടാം ലോക്‌സഭയിൽ ബില്ല് നിയമമാക്കാൻ വാജ്‌പേയിയുടെ നേതൃത്വത്തിൽ നിരന്തരം പരിശ്രമിച്ചെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.

Stories you may like

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പിന്നീട് 1999 ലും 2002 ലും 2003 ലുമൊക്കെ ബില്ല് വീണ്ടും അവതരിപ്പിച്ച് പാസാക്കാൻ വാജ്‌പേയി സർക്കാർ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ഫലം കണ്ടില്ല. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2008 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ബില്ല് വീണ്ടും പൊടി തട്ടിയെടുത്തു. 2008 മെയ് ആറിന് രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് മെയ് 9 ന് സ്റ്റാൻഡിങ് സമിതിക്ക് വിട്ടു.

2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ല് അംഗീകരിച്ചു. തുടർന്ന് മാർച്ച് 9 ന് രാജ്യസഭ 186 -1 എന്ന നിലയിൽ ബില്ല് വോട്ടിനിട്ട് പാസാക്കി. പിന്നീട് 2014 വരെ യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിലും ബില്ലിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.

വനിതകൾക്ക് ജാതി അടിസ്ഥാനമാക്കിയുളള സംവരണമാണ് വേണ്ടതെന്ന നിലപാടിൽ ആർജെഡിയും സമാജ് വാദി പാർട്ടിയും ഉൾപ്പെടെ ബില്ലിനെ എതിർത്തിരുന്നു. പഞ്ചായത്തുകളിൽ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് 1992 ൽ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ചിരുന്നു. തദ്ദേശ ഭരണസംവിധാനത്തിലെ നേതൃനിരയിലേക്ക് ഇതിലൂടെ 14.5 ലക്ഷം വനിതകളാണ് ഉയർന്നുവന്നത്. ഇന്ന് ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങൾ വനിതാ സംവരണം 50 ശതമാനമാക്കുന്നതിലേക്ക് എത്തി.

പതിനേഴാം ലോക്‌സഭയിൽ പരമാവധി 82 വനിതാ എംപിമാരാണുളളത്. ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്റെ 15.21 ശതമാനം വരുമിത്. 2022 ലെ കണക്ക് പ്രകാരം രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം 14 ശതമാനമാണ്. 2014 ലെ 16 ാം ലോക്‌സഭയിൽ 68 വനിതാ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ വനിതാ നേതാക്കളുടെ കടന്നുവരവിനാകും ബില്ല് നിയമമാകുന്നതോടെ വഴി തെളിയുക.

Tags: atal bihari vajpayeewomen reservation billAB Vajpayeeലോക്‌സഭParliament Women Billവനിതാസംവരണ ബിൽഅടൽ ബിഹാരി വാജ്‌പേയി
Share1
Tweet
SendShare

Latest stories from this section

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

Latest News

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies