ന്യൂഡൽഹി; രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് പുത്തൻ ഉണര്ഡവേകുന്ന വനിതാ സംവരണ ബിൽ എതിരില്ലാതെ പാസാക്കി രാജ്യസഭ. കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസാക്കിയ ബില്ലിന് എതില്ലാതെ 215 വോട്ടുകൾക്കാണ് രാജ്യസഭയിൽ അംഗീകാരം ലഭിച്ചത്.
വനിതാ സംവരണ ബിൽ ലോക്‌സഭ ബുധനാഴ്ച പാസാക്കിയിരുന്നു. ഭരണപക്ഷ പ്രതിപക്ഷ പിന്തുണയോടെ ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലാണ് പാസാക്കിയത്.നാരി ശക്തി വന്ദൻ അധിനിയം എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.
Discussion about this post