വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്‌നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ജാക്ക് സള്ളിവൻ പറഞ്ഞു.
അതേസമയം ആരോപമം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാൻ വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഇത് ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നുവെന്ന് ട്രൂഡോ പറഞ്ഞു.
ഞങ്ങൾ നിയമവാഴ്ചയുള്ള രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിലനിർത്തുന്നതിനും ഞങ്ങളുടെ മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രമവും ഉയർത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടർന്നും ചെയ്യാൻ പോകുകയാണ്. അതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധയെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.
ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സഖ്യകക്ഷിയാണ് ഇലട്രോണിക് തെളിവുകൾ നല്ഡകിയതെന്നും തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം.
Discussion about this post