ജനീവ; ഇന്ത്യയും കാനഡയും തമ്മിലുള്ള നയനന്ത്രബന്ധം വഷളാവുന്നതിനിടെ മഞ്ഞുരുക്കത്തിനുള്ള ശ്രമവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരായ പരാമർശം അന്താരാഷ്ട്രതലത്തിൽ കാനഡയുടെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മയപ്പെടുത്തി രാജ്യം രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രധാന്യം വർദ്ധിച്ച് വരികയാണെന്നും തന്റെ സർക്കാർ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
‘ഇന്ത്യ വളർന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണെന്നും നമ്മൾ തുടർന്നും പ്രവർത്തിക്കേണ്ട രാജ്യമാണെന്നും തർക്കമില്ല. , മേഖലയിൽ മാത്രമല്ല, ലോകമെമ്പാടും. പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനോ ഞങ്ങൾ ശ്രമിക്കുന്നില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ അസന്ദിഗ്ധരാണ്, കനേഡിയൻമാരെ സംരക്ഷിക്കേണ്ടതിന്റെയും മൂല്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ബോധവാൻമാരാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.കനേഡിയൻ പൗരന്മാർക്കുള്ള വിസവിതരണം ഇന്ത്യ നിർത്തിവച്ചതിന് പിന്നാലെയാണ് ഈ നിലപാട് മയപ്പെടുത്തൽ.
നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്. കാനഡയുടെ വലിയൊരു വരുമാന ശ്രോതസാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡയുടെ വാർഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാർത്ഥികളുടെ സംഭാവനയാണ്. 30 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്. ഇന്ത്യ നിലപാട് കടുപ്പിച്ചാൽ വിദ്യാഭ്യാസരംഗത്ത് നിന്നുള്ള ഈ വലിയ വരുമാനത്തിൽ കുറവ് വരും ഇത് കാനഡയെ ആകെ തകിടം മറിക്കും. ഇത് മുന്നിൽകണ്ടാണ് നിലപാട് മയപ്പെടുത്തൽ.
Discussion about this post