ന്യൂഡൽഹി: വിദേശത്ത് സുഖവാസം നയിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്ന ഖാലിസ്ഥാനി ഭീകരരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തുലകളാണ് പുറത്ത് വന്നത്.
ഇന്ത്യയെ വിഭജിച്ച് നിരവധി രാജ്യങ്ങളാക്കാനായിരുന്നു ഖാലിസ്ഥാനി ഭീകരന്റെ ശ്രമം. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിച്ച് മുസ്ലീങ്ങൾക്കും സിഖുകാർക്കും പ്രത്യേകം പ്രത്യേകം രാജ്യമാക്കി മാറ്റാനായിരുന്നു ശ്രമം. കശ്മീരും പഞ്ചാബും രാജ്യങ്ങളാക്കി മാറ്റാൻ ഇയാൾ ആസൂത്രണം ചെയ്തുവെന്നും കണ്ടെത്തലുണ്ട്.
കഴിഞ്ഞ ദിവസമാണ് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. ചണ്ഡീഗഡിലെ ഒരു വീടും അമൃത്സറിൽ ഇയാളുടെ പേരിലുള്ള സ്ഥലവുമാണ് എൻഐഎ കണ്ടുകെട്ടിയത്. ഖാലിസ്ഥാനി അനുകൂല ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ ജനറൽ കൗൺസിലറാണ് പന്നു.
Discussion about this post