ന്യൂഡൽഹി; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്‌ക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത് നിരവധി വിവരങ്ങൾ. പാകിസ്താൻ വംശജനായ കനേഡിയനെതിരെ 405 പേജുള്ള അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ സബർബൻ പവായിലെ ഒരു ഹോട്ടലിൽ ഇയാൾ താമസിച്ചിരുന്നു. തഹാവൂർ ഹുസൈൻ റാണ 2008 നവംബർ 11 ന് ഇന്ത്യയിലെത്തി നവംബർ 21 വരെ രാജ്യത്ത് തങ്ങിയിരുന്നുവെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഇതിൽ രണ്ട് ദിവസങ്ങളിൽ ഇയാൾ പവായിലെ റിനൈസൻസ് ഹോട്ടലിൽ ചെലവഴിച്ചതായാണ് വിവരം. റാണയ്‌ക്കെതിരായ തെളിവുകൾ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
കാനഡ പൗരൻകൂടിയായ ഇയാൾക്ക് പാകിസ്താൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി ബന്ധമുണ്ട്. ഹെഡ്‌ലിയുമായി ചേർന്നാണ് തഹാവൂർ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. മുംബൈ ഭീകരമാക്രമണ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ഡോവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്താണ് തഹാവൂർ റാണ.
ഹെഡ്ലി അഞ്ചുവർഷം പഠിച്ച പാകിസ്താനിലെ ഹാസൻ അബ്ദൽ കാഡറ്റ് സ്‌കൂളിലാണ് റാണ പഠിച്ചത്.
പാക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു.അമേരിക്കൻ പൗരനായ ഹെഡ്ലിയുടെ അമ്മ അമേരിക്കൻ വംശജയും അച്ഛൻ പാക് വംശജകനുമാണ്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി 2009 ഒക്ടോബറിൽ 35 വർഷം തടവിലാക്കാൻ അമേരിക്ക ഉത്തരവിറക്കിയിരുന്നു.
വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടൂറിസ്റ്റ് വിസ ലഭിക്കാൻ ഹെഡ്‌ലിയെ സഹായിച്ച വ്യക്തിയാണ് റാണ. 26/11 ഭീകരാക്രമണം നടത്തുന്നതിന് ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് ലോജിസ്റ്റിക് പിന്തുണ നൽകിയതായും കുറ്റപത്രത്തിൽ ആരോപണമുണ്ട്.ഹെഡ്‌ലിയും റാണയും തമ്മിലുള്ള ഇമെയിൽ ആശയവിനിമയങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ അമേരിക്കയിൽ ഒളിച്ചുതാമസിക്കുന്ന ഭീകരനെ ഇന്ത്യയ്ക്ക് വിട്ടുനൽകുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച അപ്പീൽ അമേരിക്കൻ കോടതി തള്ളിയിരുന്നു.
Discussion about this post