മുംബൈ: മഹാരാഷ്ട്രയിൽ ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തി. അഹമ്മദ് നഗർ ജില്ലയിലെ ദാദ പാട്ടീൽ കോളേജിലെ വിദ്യാർത്ഥികൾക്കാണ് പ്രിൻസിപ്പാളിൽ നിന്നും ദുരനുഭവം ഉണ്ടായത്. പ്രിൻസിപ്പാൾ പോലീസിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രിൻസിപ്പാളിന്റെ റൂമിൽ വച്ച് പ്രിൻസിപ്പാളും പോലീസും ചേർന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥികൾ മുട്ടുകുത്തി കുറ്റവാളികളെപ്പോലെ പ്രിൻസിപ്പാളിന്റെ മുറിയിൽ ഇരിക്കുന്നതായി ചിത്രങ്ങളിൽ കാണാം. തുടർന്ന് പോലീസുകാരും പ്രിൻസിപ്പാളും ഇവർക്ക് നേരെ ആക്രോശിച്ച് സംസാരിക്കുന്നതും വ്യക്തമാണ്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശത്തെ ഹിന്ദു നേതാക്കൾ വിദ്യാർത്ഥികളോട് കാര്യം അന്വേഷിച്ചിരുന്നു. ഇതേ തുടർന്നാണ് ഭീഷണിപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സംഘടനകൾ രംഗത്ത് എത്തിയതോടെ സംഭവം വാർത്തയായി.
അതേസമയം സംഭവത്തിന് പിന്നാലെ പ്രിൻസിപ്പാളിനും കോളേജിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഹിന്ദുക്കളായ വിദ്യാർത്ഥികൾ കോളോജിൽ വലിയ വിവേചനം ആണ് നേരിടുന്നത് എന്നാണ് വിവരം. കോളേജിൽ കുറി, ചരട് എന്നിവ ധരിക്കുന്നതിനും വിലക്കുണ്ട്.
Discussion about this post