തിരുവനന്തപുരം : ആയുഷ് മിഷനു കീഴിലുള്ള നിയമനങ്ങൾ സർക്കാർ സ്ഥിരപ്പെടുത്തുന്നില്ല. സ്വന്തക്കാരെ തിരുകി കയറ്റിയുള്ള നിയമങ്ങളാണിപ്പോൾ നടക്കുന്നത്. അപേക്ഷകർ ഇരുപതിൽ താഴെ ആണെങ്കിൽ പരീക്ഷ നടത്താതെ അഭിമുഖം മാത്രം നടത്തിയാണ് നിയമന തട്ടിപ്പ് നടക്കുന്നത്.
സ്ഥിരം തസ്തികയ്ക്ക് പുറമെ ആയുഷ് സ്ഥാപനങ്ങളിൽ ആളെ ആവശ്യമായി വന്നാൽ നാഷണൽ ആയുഷ് മിഷൻ വഴി കരാർ നിയമനമാണ് നടത്തുക. ആളെ ആവശ്യമുണ്ടെങ്കിൽ സ്ഥാപനങ്ങൾ ജില്ലാതലത്തിൽ അറിയിപ്പ് നൽകണം. ഇക്കാര്യം സംസ്ഥാന ആയുഷ് മിഷൻ കേന്ദ്രത്തെ അറിയിക്കും. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ജില്ലാടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുക. ഇരുപതിൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ എഴുത്തു പരീക്ഷ നടത്തണം എന്നാണ് ചട്ടം. പക്ഷെ ഇതൊന്നും പാലിക്കാതെയാണ് നിയമനങ്ങൾ നടക്കുന്നത്.
സംസ്ഥാനത്ത് 1300 തസ്തികകൾ അധികം വേണമെന്നാണ് ആയുഷ് വകുപ്പിന്റെ കണക്ക്. അതിൽ ജൂലൈ മാസം 116 തസ്തികകൾ മാത്രം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അതിലെ 40 എണ്ണം ഹോമിയോ മെഡിക്കൽ ഓഫീസർമാർക്കായി നീക്കിവെച്ചു.
സ്ഥിരം ജീവനക്കാരുടെ എണ്ണത്തിൽ കുറവുള്ളതിനാൽ കരാർ നിയമനങ്ങൾ നടത്താതെ മാർഗ്ഗമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
Discussion about this post