തിരുവനന്തപുരം : ലോകത്ത് തന്നെ ദരിദ്ര വിഭാഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമെന്നും പിണറായി വിജയൻ വിമർശിച്ചു. കേന്ദ്ര ധനമന്ത്രി ഒരിക്കൽ കേരളത്തിൽ വന്ന് ക്ഷേമ പെൻഷൻ വിതരണത്തെ വിമർശിച്ചു. തെറ്റായ കൈകളിലേക്കാണ് ക്ഷേമ പെൻഷൻ പോകുന്നതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
“സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. ഈ തെറ്റായ മൂലം അതിസമ്പന്നർ കൂടുതൽ ഉയർച്ചയിലേക്ക് എത്തുന്നു. ഒരു ഗവൺമെന്റ് എപ്പോഴും ജനങ്ങളെ ആദ്യം കണ്ടു കൊണ്ടാണ് പ്രവർത്തിക്കേണ്ടത്. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഏതൊരു ഗവൺമെന്റും പ്രവർത്തിക്കേണ്ടത്” എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ പാവപ്പെട്ട ജനങ്ങൾക്ക് യാതൊരു പരിഗണനയും നൽകിയില്ല. ബിജെപി അധികാരത്തിൽ വന്നപ്പോൾ അത് കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. ഈ തെറ്റായ സാമ്പത്തിക നയങ്ങളുടെ തിക്തഫലമാണ് ഇന്ത്യയിൽ ദരിദ്രർ കൂടുതൽ ഉണ്ടായതിന്റെ കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post