ഗുവാഹത്തി: ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഗുവാഹത്തി കോടതി. വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്‌കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്നാവശ്യപ്പെട്ട് റാണ സെയ്ദുർ സമാൻ എന്നയാളാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 അത്തരമൊരു അവകാശം ഉറപ്പുനൽകുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സുസ്മിത ഫുകൻ ഖൗണ്ടും അടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് ചോദിച്ചു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കാൻ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചു.
വിമാനത്താവളത്തിൽ സ്മോക്കിംഗ് സോണുകളും സ്പാകളും റസ്റ്റോറന്റുകളുമൊക്കെ ഉണ്ടെന്നും അതിനാൽ നിസ്‌കാര മുറി കൂടി വേണമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഇത്തരം പ്രാർത്ഥനാ മുറികൾ സ്ഥാപിക്കാത്തത് മൂലം ഏതെങ്കിലും അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
എല്ലാ പൊതു സ്ഥാപനങ്ങളിലും ഒരു പൂജാമുറി ഉണ്ടായിരിക്കണമെന്ന് ആർട്ടിക്കിൾ 25 ഏതൊരു പൗരനും എവിടെയാണ് അവകാശം നൽകുന്നതെന്ന് കോടതി ചോദിച്ചു.മൗലികാവകാശമാണോ? നിങ്ങൾക്ക് ആരാധനാലയങ്ങളുണ്ട്, അവിടെ പോയി ആരാധന നടത്തൂയെന്ന് ബെഞ്ച് പറഞ്ഞു.
ഇക്കാര്യത്തിൽ എന്താണ് മൗലികാവകാശം? നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്, ഒരു പ്രത്യേക സമുദായത്തിന് എന്തിനാണ് പ്രാർത്ഥനാമുറി? പ്രാർത്ഥനാ മുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക? പ്രാർത്ഥിക്കാൻ പുറത്ത് നിശ്ചിത ഇടങ്ങളുണ്ട്. ഇഷ്ടമുള്ളവർക്ക് അവിടെ പോയി പ്രാർത്ഥിക്കാമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ മുസ്ലീ നമസ്‌കരിക്കേണ്ട സമയത്താണ് ചില വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു.നിരവധി വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനാൽ മുസ്ലീം യാത്രക്കാർ അതനുസരിച്ച് വിമാനം തിരഞ്ഞെടുക്കണമെന്ന് കോടതി പറഞ്ഞു. ഹരജിക്കാരന്റെ വാദത്തിൽ തൃപ്തനല്ലാത്ത ബെഞ്ച്, ഒരു പ്രത്യേക മതവിഭാഗത്തിന് ഇത്തരത്തിൽ ഇളവ് തേടാനാകില്ലെന്ന് വ്യക്തമാക്കി. സ്മോക്കിംഗ് റൂമുകൾക്കായി സ്ഥലങ്ങൾ നിശ്ചയിച്ചിരിക്കുന്നതിനാൽ അതുപോലെ പ്രാർത്ഥനാ മുഖികളും സ്ഥാപിക്കാമെന്ന ഹർജിക്കാരന്റെ വാദവും കോടതി തള്ളി. മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാൻ പുകവലി മുറികൾ ഉണ്ടെന്നും അതുവഴി പൊതു ഉപദ്രവം തടയാമെന്നും ചീഫ് ജസ്റ്റിസ് സന്ദീപ് മേത്ത ഹർജിക്കാരനോട് പറഞ്ഞു.
Discussion about this post