ന്യൂഡൽഹി: ഹിന്ദു ദേവതയെ അധിക്ഷേപിച്ച പാകിസ്താൻ അവതാരക സൈനസ് അബ്ബാസ് ഇന്ത്യയിൽ നിന്നും തിരികെ മടങ്ങി. ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയും, ഇവർക്കെതിരെ പരാതിയുമായി അഭിഭാഷകർ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാജ്യം വിടാനുള്ള തീരുമാനം. സോഷ്യൽ മീഡിയ വഴിയ വഴി മുൻപ് ഇവർ നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശങ്ങളാണ് ശക്തമായ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ഐസിസി ഏകദിന ലോകകപ്പിന്റെ അവതരണത്തിന് വേണ്ടിയായിരുന്നു സൈനസ് അബ്ബാസ് ഇന്ത്യയിൽ എത്തിയത്. കമന്ററി പാനലിന്റെ ഭാഗമായിരുന്നു ഇവർ. ഇതിനിടെ ഇവർ നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതിന് തൊട്ട് പിന്നാലെ അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സൈനസ് അബ്ബാസ് രാജ്യം വിട്ടത്. ഇവർ സുരക്ഷിതമായി ദുബായിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പത്ത് വർഷം മുൻപുള്ള ട്വീറ്റുകൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സൈനബ്ലോവെസ്‌ക്’ എന്ന പേരിൽ ട്വിറ്റർ ഉപയോഗിച്ചിരുന്നപ്പോൾ ആയിരുന്നു അവതാരക ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത്.
Discussion about this post