ജെറുസലേം: ഹമാസ് ഇസ്രായേൽ യുദ്ധത്തിന്റെ നാലാം ദിനമായ ഇന്ന് നിരവധി പേരാണ് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടത്. വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളാക്കിയവരെ ഓരോരുത്തരെ ആയി പരസ്യമായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ക്രൂരമായ ആക്രമണം ഹമാസ് തുടരുകയാണെങ്കിലും ജീവൻ മറന്ന് പോരാടുകയാണ് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ.
സായുധരായി തെരുവിൽ അഴിഞ്ഞാടിയ ഹമാസ് ഭീകരർക്ക് നേരെ പ്രത്യാക്രമണം നടത്തുന്ന ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കാറിൽ വെടിയുതിർത്ത് കൊണ്ട് പായുന്ന ഹമാസ് ഭീകരർക്ക് നേരെ ബൈക്ക് ഓടിച്ചുകൊണ്ട് വെടിയുതിർക്കുന്ന പോലീസുകാരനാണ് വീഡിയോയിൽ ഉള്ളത്. ഹോളിവുഡ് സിനിമകളിലെ ചേസിംഗ് ഫൈറ്റിംഗ് സീനുകളെ ഓർമ്മിപ്പിക്കും വിധമാണ് വീഡിയോ ഉള്ളത്. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ പോലീസ് ഉദ്യോഗസ്ഥന്റെ ധൈര്യത്തെയും രാജ്യത്തിനായുള്ള ആത്മസമർപ്പണത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Police and Border Police officers heroically neutralized two armed terrorists outside of Netivot on Saturday. We will continue working on the front lines to defend our civilians from terror pic.twitter.com/PQk9KiiKoT
— Israel Police (@israelpolice) October 9, 2023
അതേസമയം ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ നിവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നും അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്.
സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരിച്ചു. 11 അമേരിക്കക്കാരും 18 തായ്ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു.
Discussion about this post