ഇസ്ലാമാബാദ്: ഹിന്ദുമതത്തെ സോഷ്യൽമീഡിയയിൽ അപകീർത്തിപ്പെടുത്തിയ പാകിസ്താൻ മാദ്ധ്യമപ്രവർത്തക സൈബ് അബ്ബാസ് മാപ്പ് പറഞ്ഞു. അത്തരം പ്രയോഗങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. പരാമർശം ആരയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ നിരുപാധികം എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എന്റെ മോശം സമയത്ത് എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്ന് സൈനബ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
ഹിന്ദുമതത്തെ അധിക്ഷേപിച്ച്, മുൻപ് സോഷ്യൽ മീഡിയിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ അഭിഭാഷകൻ പരാതി നൽകിയതിനെ തുടർന്നാണ് സൈനബ് അബ്ബാസ് ഇന്ത്യയിൽ നിന്ന് മടങ്ങിയത്.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനീത് ജിൻഡാൽ എന്ന അഭിഭാഷകനാണ് അവതാരക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡൽഹി സൈബർ പോലീസിൽ പരാതി നൽകിയത്. സെക്ഷൻ 153A, 295, 506, 121 IPC, IT സെക്ഷൻ 67 എന്നിവ പ്രകാരമാണ് പരാതി.
ഇവർ സുരക്ഷിതയായി ദുബായിൽ എത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ആരംഭിച്ച ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ കമന്ററി പാനലിന്റെ ഭാഗമായിരുന്നു ഇവർ.









Discussion about this post