ജെറുസലേം : ഇസ്രായേലിന് എതിരായി ഹമാസ് ഭീകരാക്രമണത്തെ ശക്തമായ അപലപിച്ചതിന് പിന്നാലെ ജൂതന്മാരെ കൊല്ലാൻ ആഹ്വാനം ചെയ്ത് പലസ്തീൻ നാഷണൽ അതോറിറ്റി. 2023 ഒക്ടോബർ 18-ന് ഇത് സംബന്ധിച്ച രേഖ പലസ്തീനിയൻ അതോറിറ്റിയുടെ എൻഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കി. എല്ലാ ജൂതന്മാരെയും മുസ്ലീങ്ങൾ കൊലപ്പെടുത്താൻ ഇതിൽ ആഹ്വാനം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ഇത് ഉൾപ്പെടുത്താൻ നിർദ്ദേശിച്ചുകൊണ്ടാണ് മസ്ജിദുകളിലെ ഇമാമുകൾക്ക് ഇത് നൽകിയിരിക്കുന്നത്.
500ലധികം പേരുടെ ജീവനെടുത്ത ഗാസയിലെ അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെയുള്ള ആക്രമണത്തെ ‘ഈ യുഗത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് കാരണം ഇസ്രായേൽ ആണെന്നും ആരോപിക്കുന്നുണ്ട്. ദിശ തെറ്റിയ ഹമാസ് റോക്കറ്റാണ് ആശുപത്രിയിൽ പതിച്ചത് എന്ന യാഥാർത്ഥ്യം രേഖയിൽ മറച്ചുവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
എത്ര പേരുടെ ജീവൻ വെടിയേണ്ടി വന്നാലും, എത്ര വലിയ ദുരന്തങ്ങൾ ഉണ്ടായാലും, ഇസ്രയേലിനെ പരാജയപ്പെടുത്തി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ പലസ്തീനിന് വെള്ളക്കൊടി ഉയർത്താനാകില്ലെന്ന് രേഖയിൽ തറപ്പിച്ചു പറയുന്നു. ഇസ്രായേലിനെ പരാജയപ്പെടുത്തിയ ശേഷം ജറുസലേമിനെ പലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുമെന്നും പരാമർശമുണ്ട്.
‘മുസ്ലീംകൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും അവരെ കൊല്ലുകയും ചെയ്യുന്ന സമയം അടുത്തിരിക്കുന്നു. യഹൂദൻ കല്ലുകൾക്കും മരങ്ങൾക്കും പിന്നിൽ മറഞ്ഞിരിക്കും. അപ്പോൾ കല്ലുകളും മരങ്ങളും പറയും ‘അള്ളാഹുവിന്റെ അനുയായികളെ, എന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നവൻ ജൂതനാണ്, വന്ന് അവനെ കൊല്ലുക’ രേഖയിൽ പറയുന്നു.
ഹമാസും ഫലസ്തീൻ ഭരണകൂടവും തമ്മിൽ ഒരു വ്യത്യാസമില്ല എന്നതിന്റെ തെളിവാണിതെന്ന് എൻജിഒ റെഗാവിം പ്രസ്ഥാനം വെളിപ്പെടുത്തി. ജൂതന്മാർ എവിടെയായിരുന്നാലും അവരെ കൊല്ലുക രാജ്യത്തുടനീളമുള്ള ജൂതന്മാരെ ഉന്മൂലനം ചെയ്യുക എന്നാണ് ഹമാസിന്റെയും പലസ്തീന്റെയും ലക്ഷ്യം എന്നും വ്യക്തമാക്കുന്നുണ്ട്.
Discussion about this post