തിരുവനന്തപുരം : 82 -കാരിയായ വയോധികയെ പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ. 2018 -ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴഞ്ചേരി തണ്ണിത്തോട് സ്വദേശിയായ സുമേഷ് ചന്ദ്രൻ ( 27 ) ആണ് വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണാഭരണം കവർച്ച ചെയ്തത്.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുധീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
സംഭവത്തിനുശേഷം സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. ആന പാപ്പാൻ ആയിരുന്ന പ്രതി വനപ്രദേശത്ത് വച്ചാണ് വയോധികയെ പീഡിപ്പിച്ചത്.
വനപ്രദേശത്ത് കൂടിയുള്ള വഴിയിലൂടെ സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കാണ് വയോധിക പീഡിപ്പിക്കപ്പെട്ടിരുന്നത്. പ്രതി വയോധികയെ വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് പീഡനത്തിനിരയാക്കി സ്വർണ മാല കവർന്നത്. ഈ സംഭവത്തിനു ശേഷം വയോധിക സമനില തെറ്റിയ അവസ്ഥയിലായിരുന്നു.
Discussion about this post